ഭീകരനായി ഡെൽറ്റ പ്ലസ്
ഭീകരനായി ഡെൽറ്റ പ്ലസ്
Wednesday, June 23, 2021 12:55 AM IST
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതം പൂർണമായി വിട്ടൊഴിയാതെ മൂന്നാം തരംഗത്തിന്‍റെ ഭീഷണിയുടെ നിഴലിൽ നിൽക്കവേ കേരളത്തിൽ ഉൾപ്പെടെ ആശങ്ക പരത്തി ജനിതകമാറ്റം വന്ന ഡെൽറ്റ പ്ലസ് വൈറസ്. മഹാരാഷ്‌ട്രയിൽ ഡെൽറ്റ പ്ലസ് വൈറസ് കോവിഡ് മൂന്നാം തരംഗത്തിന് തന്നെ കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിനു പുറമേ മഹാ രാഷ്‌ട്ര, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഡെൽറ്റ പ്ലസ് വൈറസ് കണ്ടെത്തിയത്. ഇതിനോടകം രാജ്യത്ത് 22 കേസുകൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആഘാതം കൂട്ടിയ ഡെൽറ്റ അഥവാ ബി.1.617 വൈറസിന് ജനിതക വകഭേദം വന്നതാണ് ഡെൽറ്റ പ്ലസ് വൈറസ്. നിലവിൽ ഇന്ത്യ ഉൾപ്പടെ ഒൻപതു രാജ്യങ്ങളിലാണ് ഡെൽറ്റ പ്ലസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഇവിടെ രത്നഗിരിയിൽ ഒൻപതും ജൽഗാവിൽ ഏഴും കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബയിൽ താനെയിലും പൽഗാറിലുമായി രണ്ടു കേസുകളും കേരളത്തിൽ പാലക്കാട്ടും പത്തനംതിട്ടയിലുമായി മൂന്നു കേസുകളും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചവരിൽ ഒരാൾ നാലു വയസുള്ള ആണ്‍കുട്ടിയാണെന്നാണ് വിവരം.


മധ്യപ്രദേശിൽ 65 വയസുള്ള വൃദ്ധയ്ക്കും ഡെൽറ്റ പ്ലസ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. കോവാക്സിന്‍റെ രണ്ടു ഡോസുകളും സ്വീകരിച്ച വൃദ്ധയുടെ നില ഭേദപ്പെട്ടതായാണ് വിവരം. ഇതിനുപുറമേ മധ്യപ്രദേശിൽ ഡെൽറ്റ പ്ലസ് വൈറസിന്‍റെ അഞ്ചു കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.