കോവിഡ് നഷ്ടപരിഹാര ഹർജി; സുപ്രീംകോടതി വിധി പറയുന്നതു മാറ്റി
കോവിഡ് നഷ്ടപരിഹാര ഹർജി; സുപ്രീംകോടതി വിധി പറയുന്നതു മാറ്റി
Tuesday, June 22, 2021 12:52 AM IST
ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദേശം നൽകണമെന്ന ഹർജിയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവച്ചു.

ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് ദേശീയ ദുരന്തനിവാരണ അഥോറിറ്റി ഇത്തരത്തിൽ നഷ്ടപരിഹാരം മുൻപ് നൽകുകയോ സമാന അഭ്യർഥനകൾ നിരസിക്കുകയോ ചെയ്തിട്ടുണ്ടോ എന്നും ആരാഞ്ഞു. രണ്ടു മണിക്കൂറോളം ഹർജിയിൽ വാദം കേട്ടശേഷമാണ് പ്രത്യേക അവധിക്കാല ബെഞ്ച് വിധി പറയാനായി മാറ്റിവച്ചത്.

കേസിൽ മൂന്നു ദിവസത്തിനുള്ളിൽ നിർദേശങ്ങൾ രേഖാമൂലം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു. അതിനു പുറമേ, കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ബന്ധുക്കൾക്കു ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കോടതി നിർദേശിച്ചു.

അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, റീപക് കൻസാൽ എന്നിവർ നൽകിയ ഹർജിയിൽ 2005ലെ ദുരന്തനിവാരണ നിയമത്തിലെ പന്ത്രണ്ടാം വകുപ്പ് പ്രകാരം ഇത്തരത്തിൽ നഷ്ടപരിഹാരം നൽകാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സാന്പത്തിക പരിമിതികൾ ഉൾപ്പടെ ഉള്ളതിനാൽ കോവിഡ് ബാധിച്ചു മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നൽകാനാകില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ അറിയിച്ചത്.


ഇത്രയധികം പേർക്ക് തുക നൽകിയാൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് കാലിയായിപ്പോകുമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഭരണഘടനാപരമായ കടമകൾ നിർവഹിക്കാൻ സാന്പത്തികഞെരുക്കത്തെ ആയുധമാക്കരുതെന്നാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ബി. ഉപാധ്യായ ചൂണ്ടിക്കാട്ടിയത്.

ദുരന്തനിവാരണനിയമം അനുസരിച്ച് ആശ്രിതർക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥ 2021 വരെയുണ്ടെന്നും ഉപാധ്യായ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.