രമേശ് ചെന്നിത്തല എഐസിസിയിലേക്ക്
രമേശ് ചെന്നിത്തല എഐസിസിയിലേക്ക്
Saturday, June 19, 2021 1:14 AM IST
ന്യൂഡൽഹി: രമേശ് ചെന്നിത്തല എഐസിസിയിൽ ഉന്നത പദവിയിലേക്ക്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചപ്പോൾ വിശ്വാസത്തിലെടുക്കാതിരുന്നതിൽ വ്രണിതഹൃദയനായ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ ടെലിഫോണിൽ വിളിച്ചു സംസാരിച്ചെന്നും ചെന്നിത്തലയോടു രാഹുൽ പറഞ്ഞു.

കെപിസിസി വർക്കിംഗ് പ്രസിഡന്‍റു സ്ഥാനത്തുനിന്നു നീക്കിയ പ്രഫ. കെ.വി. തോമസിന് എഐസിസിയിൽ ഉന്നതപദവിയോ, രാജ്യസഭാ സീറ്റോ നൽകിയേക്കുമെന്നും സൂചനയുണ്ട്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചു ഡൽഹിയിലെത്തിയ ചെന്നിത്തല ഇന്നലെ ഉച്ചയ്ക്ക് 12-നാണു രാഹുലിനെ വസതിയിലെത്തി കണ്ടത്. മുക്കാൽ മണിക്കൂറിലേറെ നീണ്ട ചർച്ച തികച്ചും ഊഷ്മളവും തൃപ്തികരവുമായിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.

മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുമായും കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവറുമായും രമേശ് നേരിൽ കണ്ടു സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള ഹൗസിലെത്തി രമേശുമായി ഒരു മണിക്കൂർ ചർച്ച നടത്തി. രമേശിനെ പദവിയിൽനിന്നു മാറ്റിയതിൽ തനിക്കു പങ്കില്ലെന്നു വേണുഗോപാൽ വിശദീകരിച്ചു.


2004ൽ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും 2001ൽ എഐസിസിയിൽ അഞ്ചു സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയും വഹിച്ചിട്ടുള്ള ചെന്നിത്തലയുടെ പരിചയ സന്പത്തും ഉത്തരേന്ത്യയിലെ വ്യക്തിബന്ധങ്ങളും ഹിന്ദിയിൽ സംസാരിക്കാനുള്ള കഴിവുമെല്ലാം പാർട്ടിക്ക് ഉപയോഗപ്പെടുത്താനാകുമെന്നാണു ഹൈക്കമാൻഡ് വിലയിരുത്തൽ. പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെയോ, മറ്റേതെങ്കിലും പ്രധാന സംസ്ഥാനത്തിന്‍റെചുമതലയോ രമേശിനു നൽകിയേക്കും.

കെ.വി. തോമസും ഇന്നലെ താരീഖ് അൻവർ, കെ.സി. വേണുഗോപാൽ എന്നിവരുമായി വിശദമായ ചർച്ച നടത്തി. യുഡിഎഫ് കണ്‍വീനർ പദവിയുടെ കാര്യത്തിലും ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളുമായി വൈകാതെ ചർച്ച നടത്തും. ഇരുനേ താക്കളും ഇന്ന് എറണാകുളത്തേക്കു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.