കടൽക്കൊല കേസ് അവസാനിപ്പിച്ചു
കടൽക്കൊല കേസ് അവസാനിപ്പിച്ചു
Wednesday, June 16, 2021 2:04 AM IST
ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ ക്രിമിനൽ കേസുകളിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചു. ഇറ്റലി നഷ്ടപരിഹാരമായി കെട്ടിവച്ച പത്തുകോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിനു കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇതിനായി ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്താനും ജസ്റ്റീസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ടു തൊഴിലാളികളെ കേരള തീരത്തുവച്ച് ഇറ്റാലിയൻ നാവികർ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ അന്താരാഷ്‌ട്ര ട്രൈബ്യൂണലിന്‍റെ ഉത്തരവ് പ്രകാരമാണ് ഇന്ത്യയിലെ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചത്. നാവികർക്കെതിരേ ഇറ്റാലിയൻ നിയമനടപടികൾ തുടരുമെന്ന് ഇറ്റലി കോടതിയിൽ ഉറപ്പ് നൽകി. നാവികർക്കെതിരേ ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചു. ഈ നടപടികളുമായി കേന്ദ്രസർക്കാരും കേരള സർക്കാരും സഹകരിക്കണം.


കൊല്ലപ്പെട്ട അജേഷ് പിങ്കി, ജലസ്റ്റിൻ എന്നിവരുടെ കുടുംബങ്ങൾക്ക് നാലുകോടി രൂപ വീതവും സെന്‍റ് ആന്‍റണീസ് ബോട്ടുടമ ഫ്രഡിക്കു രണ്ടു കോടി രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇക്കാര്യത്തിൽ ഇറ്റലി കൈമാറിയ പത്തുകോടി രൂപ ന്യായമാണെന്നു കോടതി നിരീക്ഷിച്ചു. ഈ തുക അടിയന്തരമായി കേരള ഹൈക്കോടതിക്കു കൈമാറും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഈ തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

2012 ഫെബ്രുവരി 15നു രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊലപ്പെടുത്തിയെന്നതാണ് കേസ്. എൻറിക്ക ലക്സി എന്ന ചരക്കുകപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായ മാസിമിലിയാനോ ലാത്തോറെ, സാൽവത്തോറെ ജിറോണെഎന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും സുപ്രീംകോടതി ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് ഇറ്റലി നൽകിയ ഹർജിയിൽ കേസിന്‍റെ വിചാരണ നടപടികൾ ഇറ്റലിയിൽ നടത്താൻ ഉത്തരവിട്ട അന്താരാഷ്‌ട്ര ട്രൈബ്യൂണൽ, നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.