ശ്രീരാമട്രസ്റ്റിനെതിരേ അഴിമതിയാരോപണം
ശ്രീരാമട്രസ്റ്റിനെതിരേ അഴിമതിയാരോപണം
Tuesday, June 15, 2021 1:16 AM IST
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണച്ചുമതലയുള്ള ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭൂമിയിടപാടിൽ അഴിമതി നടത്തിയതായി ആരോപണം. അയോധ്യയിലെ ബാഗ് ബജയ്സി ഗ്രാമത്തിൽ 1.208 ഹെക്ടർ സ്ഥലം വാങ്ങിയതിലാണ് അഴിമതിയാരോപണം.
അഴിമതിയാരോപണത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നു കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. വിശ്വാസികളുടെ പണമെടുത്തു വലിയ അഴിമതി നടത്തിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരക്ഷണത്തിലുള്ളവരാണോയെന്ന് സുർജേവാല ചോദിച്ചു.

മാർച്ച് 18ന് കുസും പാഠക് എന്നയാളിൽനിന്നു രണ്ടു കോടി രൂപ നല്കി രവിമോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർ വാങ്ങിയ 1.208 ഹെക്ടർ ഭൂമി മിനിറ്റുകൾക്കം 18.5 കോടി രൂപയ്ക്ക് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായി വാങ്ങുകയായിരുന്നുവെന്നു സമാജ്‌വാദി പാർട്ടിയും എഎപിയും ആണ് ആരോപണമുയർത്തിയത്. ട്രസ്റ്റ് അംഗവും ബിജെപി നേതാവുമായ അനിൽ മിശ്രയും മുൻ അയോധ്യ മേയർ ഋഷികേശ് ഉപാധ്യായയും ഇടപാടിനു സാക്ഷികളാണെന്നും എസ്പി നേതാവ് പവൻ പാണ്ഡെയും എഎപി നേതാവ് സഞ്ജയ് സിംഗും പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ചന്പത് റായി നിഷേധിച്ചു.


രാമക്ഷേത്രത്തെ ബിസിനസായി ബിജെപിയും ആർഎസ്എസും മാറ്റിയെന്ന് എസ്ബിഎസ്പി തലവനും മുൻ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭർ ആരോപിച്ചു. സംഭവത്തിൽ സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്ന് രാജ്ഭർ ആവശ്യപ്പെട്ടു.
അതേസമയം, രാം ജന്മഭൂമിയെ അപകീർത്തിപ്പെടുത്താനുള്ള ഒരു അവസരവും ചിലർ പാഴാക്കാറില്ലെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശർമ കുറ്റപ്പെടുത്തി.

വിശ്വാസികളുടെ സംഭാവനയിൽ തട്ടിപ്പു നടത്തുന്നത് കൊടിയ പാപം: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭൂമിയിടപാടിൽ അഴിമതി നടത്തിയെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിശ്വാസികൾ നൽകിയ സംഭാവനയിൽ നിന്നുള്ള പണം ഉപയോഗിച്ചു തട്ടിപ്പു നടത്തുന്നത് കൊടിയ പാപവും അവരുടെ വിശ്വാസത്തെ അപമാനിക്കലുമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഈ വിഷയത്തിൽ പ്രതികരിച്ചത്.

ശ്രീരാമനോടുള്ള ഭക്തിയിൽ നിന്നുണ്ടായതല്ല ബിജെപിയുടെ രാമക്ഷേത്ര സ്നേഹം: പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: അയോധ്യയിൽ ശ്രീരാമക്ഷേത്രം നിർമിക്കുന്നത് ബിജെപിക്ക് ശ്രീരാമനോടുള്ള ഭക്തിയിൽ നിന്നുണ്ടായതാണെന്നു ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഭൂമിയിടപാടിൽ അഴിമതിനടത്തിയെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ. രാമനോടുള്ള ഭക്തിയല്ല ബിജെപിയുടെ അയോധ്യ രാമക്ഷേത്ര നിർമാണത്തിനു പിന്നിലുള്ള വികാരം, മറിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഒരു മാർഗമായിരുന്നു. അതിലൂടെ അധികാരം നേടുകയും പണം തട്ടുകയുമായിരുന്നു ലക്ഷ്യമെന്നും പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.