ലെജിസ്ലേറ്റീവ് കൗൺസിൽ വേണ്ടെന്ന നിലപാടിൽ മലക്കംമറിഞ്ഞ് ജഗൻമോഹൻ
ലെജിസ്ലേറ്റീവ് കൗൺസിൽ വേണ്ടെന്ന നിലപാടിൽ മലക്കംമറിഞ്ഞ് ജഗൻമോഹൻ
Monday, June 14, 2021 12:40 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ ലെജിസ്ലേറ്റീവ് കൗൺസിൽ വേണ്ടെന്ന നിലപാടിൽ മലക്കംമറിഞ്ഞ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഢി. 58 അംഗ കൗൺസിലിൽ വൈഎസ്ആർ കോൺഗ്രസ് ഭൂരിപക്ഷത്തോടടുത്തതാണ് ജഗന്‍റെ നിലപാടുമാറ്റത്തിനു കാരണം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആന്ധ്രയുടെ വിവിധ വിഷയങ്ങൾ ജഗൻ ഉന്നയിച്ചിരുന്നു. എന്നാൽ, ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്താലാക്കുന്ന കാര്യം ചർച്ച ചെയ്തില്ല. വർഷം തോറും 60 കോടി രൂപ ഖജനാവിനു ബാധ്യത വരുത്തുന്ന കൗൺസിൽ നിർത്തലാക്കണമെന്നായിരുന്നു ജഗൻ മോഹൻ മുന്പ് ആവശ്യപ്പെട്ടിരുന്നത്.

ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കണോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നും നിർത്തലാക്കാനാണു കേന്ദ്രസർക്കാർ തീരുമാനിക്കുന്നതെങ്കിൽ തങ്ങൾക്കു സമ്മതമാണെന്നും ജഗൻ മോഹന്‍റെ ഉറ്റ അനുയായിയും സർക്കാർ ഉപദേഷ്ടാവുമായ സജ്ജാല രാമകൃഷ്ണ റെഡ്ഢി പറഞ്ഞു.

ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം 2020 ജനുവരി 27നു ആന്ധ്രപ്രദേശ് നിയമസഭ പാസാക്കിയിരുന്നു. രാജ്യത്തെ ആറു സംസ്ഥാനങ്ങളിൽ മാത്രമാണ് ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ളതെന്നും ആന്ധ്രയ്ക്ക് അത് ആവശ്യമില്ലെന്നും ജഗൻ മോഹൻ റെഡ്ഢി നിയമസഭയിൽ പറഞ്ഞിരുന്നു.


സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളും താത്പര്യങ്ങളും പ്രതിനിധീകരിക്കുന്നവരല്ല എംഎൽസിമാരെന്നായിരുന്നു വൈഎസ്ആർ കോൺഗ്രസിന്‍റെ നിലപാട്. ആ സമയം വൈഎസ്ആർസിക്ക് ഒന്പത് എംഎൽസിമാർ മാത്രമാണുണ്ടായിരുന്നത്. പ്രതിപക്ഷമായ ടിഡിപിക്കായിരുന്നു ഭൂരിപക്ഷം. രണ്ടു സുപ്രധാന ബില്ലുകൾ ലെജിസ്ലേറ്റീവ് കൗൺസിലിൽ പാസാക്കാൻ സർക്കാരിനു കഴിഞ്ഞില്ല.

നിലവിൽ കൗൺസിലിൽ വൈഎസ്ആർസിക്ക് 16 അംഗങ്ങളാണുള്ളത്. എംഎൽഎ ക്വോട്ടയിൽനിന്നുള്ള മൂന്നു സീറ്റുകൾകൂടി പാർട്ടിക്കു ലഭിക്കും. കോവിഡ് മഹാമാരിയെത്തുടർന്നാണ് ഈ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള 11 സീറ്റുകൾകൂടി വൈഎസ്ആർസിക്ക് നിഷ്പ്രയാസം വിജയിക്കാനാകും. നാലംഗങ്ങളെ നാമനിർദേശം ചെയ്യാനാകും. ഇതോടെ ഭരണപക്ഷത്ത് 34 അംഗങ്ങളാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.