കേന്ദ്രമന്ത്രി വി.കെ. സിംഗിന്‍റെ ജന്മഗ്രാമത്തിൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 30 പേർ
കേന്ദ്രമന്ത്രി വി.കെ. സിംഗിന്‍റെ ജന്മഗ്രാമത്തിൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 30 പേർ
Monday, May 17, 2021 12:23 AM IST
ഭിവാനി: കേന്ദ്രമന്ത്രി വി.കെ. സിംഗിന്‍റെ ജന്മഗ്രാമമായ ഹരിയാനയിലെ ബാപോറയിൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 30 പേർ. കോവിഡ് ആണു മരണകാരണമെന്നാണു സംശയം. ഗ്രാമത്തലവൻ നരേഷ്കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരിൽ പലർക്കും രോഗലക്ഷണമുണ്ടായിരുന്നെങ്കിലും മൂന്നു പേർ മാത്രമാണു പരിശോധനയിൽ പോസിറ്റീവായതെന്നു നരേഷ്കുമാർ പറഞ്ഞു.

മരിച്ചവർക്കു പനിയും ചുമയുമുണ്ടായിരുന്നെങ്കിലും പലർക്കും പരിശോധന നടത്തിയിരുന്നില്ല. അതിനാൽ യഥാർഥ മരണകാരണം എന്താണെന്നു വ്യക്തമല്ല.

20,000 പേരുള്ള ഗ്രാമത്തിൽ ആഴ്ചയിൽ ഒന്നോ രണ്ടോ പേരുടെ മരണമാണു സാധാരണ സംഭവിച്ചിരുന്നത്. ഒരു ദിവസം എട്ടു പേർ വരെ മരിച്ച സ്ഥിതിവിശേഷമുണ്ടായി. ശ്മശാനങ്ങളെല്ലാം നിറഞ്ഞു. ഇതു ഗ്രാമവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്-നരേഷ്കുമാർ കൂട്ടിച്ചേർത്തു. സൈനികരുടെ ഗ്രാമമാണു ബോപാറ. കേന്ദ്രമന്ത്രി വി.കെ. സിംഗ് മുൻ കരസേനാ തലവനാണ്.


ബാപോറയിൽ ഏതാനും ദിവസങ്ങളായി 150 പേർക്കു റാൻഡം ടെസ്റ്റ് നടത്തിയെങ്കിലും ഒരാൾ മാത്രമാണു പോസിറ്റീവ്.

ബോപാറയിൽ മാത്രമല്ല, ഹരിയാനയിലെ ഏതാനും ഗ്രാമങ്ങളിലും മരണസംഖ്യ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം റോഹ്തക്കിലെ തിതോലി ഗ്രാമത്തിൽ 21 പേർ മരിച്ചിരുന്നു. ഇതിൽ നാലു പേരുടേതു മാത്രമാണു കോവിഡ് മരണമായി റിപ്പോർട്ട് ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഹരിയാനയിൽ മേയ് 24 വരെ ലോക്ഡൗൺ നീട്ടി. സംസ്ഥാനത്ത് മേയ് മൂന്നിനാണ് ലോക്ഡൗൺ നിലവിൽ വന്നത്. ഡൽഹിയോടു ചേർന്ന പ്രദേശങ്ങളിലാണു രോഗവ്യാപനം രൂക്ഷമായിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.