വിരാട് പൊളിക്കുന്നതിനെതിരേയുള്ള ഹർജി സുപ്രീം കോടതി തള്ളി
വിരാട് പൊളിക്കുന്നതിനെതിരേയുള്ള ഹർജി സുപ്രീം കോടതി തള്ളി
Tuesday, April 13, 2021 1:00 AM IST
ന്യൂഡൽഹി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിനെതിരേ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഐഎൻഎസ് വിരാടിനെ മാരിടൈം മ്യൂസിയമാക്കണമെന്ന് ആവശ്യപ്പെട്ട് എൻവിടെക് മാരിടൈം കണ്‍സൾട്ടന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് സുപ്രീം കോടതിയെ സമീപിച്ചത്. കന്പനിയുടെ ആവശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയം തള്ളിയതാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഹർജിക്കാർ ഈ ആവശ്യമുന്നയിച്ചത് വളരെ വൈകിയാണെന്നും വ്യക്തമാക്കി.

മൂന്നു പതിറ്റാണ്ടോളം ഇന്ത്യൻ നേവിയുടെ ഭാഗമായിരുന്ന ഐഎൻഎസ് വിരാട് 852 കോടി രൂപ ചെലവിൽ കൊങ്കണിലെ സിന്ധുദുർഗിൽ മാരിടൈം മ്യൂസിയമാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പൽ പൊളിക്കാൻ നടപടികൾ തുടങ്ങിയത്. കപ്പൽ പൊളിക്കുന്നതിനു പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതിനു ശേഷം ഏറ്റെടുത്ത ശ്രീരാം ഗ്രൂപ്പ് 40 ശതമാനത്തോളം ഡീക്കമ്മീഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞതായും കോടതിയെ അറിയിച്ചിരുന്നു.


നാവികസേന ഡീകമ്മീഷൻ ചെയ്ത് പൊളിക്കാൻ ഏൽപ്പിച്ച വിരാടിനെ ഏറ്റെടുക്കുന്നതിനായി എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) തേടി എൻവിടെക് നേരത്തേ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ, നാവികസേന ഡീകമ്മീഷൻ ചെയ്യുന്ന കപ്പലുകൾ പൊളിക്കാനായി ഏറ്റെടുത്ത ശ്രീറാം ഗ്രൂപ്പിനു വിരാട് കൈമാറുന്നതിനു താത്പര്യമില്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് എൻവിടെക് കപ്പൽ ഏറ്റെടുക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.