ലോക്ക്ഡൗൺ ഭയം; ഗുജറാത്തിൽനിന്നു കുടിയേറ്റ തൊഴിലാളികൾ മടങ്ങുന്നു
ലോക്ക്ഡൗൺ ഭയം; ഗുജറാത്തിൽനിന്നു  കുടിയേറ്റ തൊഴിലാളികൾ മടങ്ങുന്നു
Friday, April 9, 2021 2:14 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് വ്യാപനത്തെത്തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന ഭയത്താൽ കുടിയേറ്റ തൊഴിലാളികൾ മടങ്ങുന്നു. സൂറത്ത്, അഹമ്മദാബാദ് നഗരങ്ങളിൽനിന്നാണു കുടിയേറ്റ തൊഴിലാളികളും കുടുംബാംഗങ്ങളും മടങ്ങുന്നത്. അഹമ്മദാബാദ്, സൂറത്ത് നഗരങ്ങളിലാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്.

അതേസമയം, വളരെക്കുറച്ച് തൊഴിലാളികൾ മാത്രമാണു സംസ്ഥാനം വിട്ടതെന്ന് അധികൃതർ പറയുന്നു. നാട്ടിലേക്കു മടങ്ങുന്ന തൊഴിലാളികൾക്കും ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താൻ ജില്ലാ അധികൃതർക്കു നിർദേശം നല്കിയതായി ഗുജറാത്ത് അഡീഷണൽ ചീഫ് സെക്രട്ടറി (ലേബർ ആൻഡ് എപ്ലോയ്മെന്‍റ്) വിപുൽ മിത്ര പറഞ്ഞു. രാജ്യത്ത് എവിടേക്കു പോകാനും ആളുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുപി, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള നിരവധി കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്കു പോകാൻ അഹമ്മദാബാദിലെ പ്രധാന സ്റ്റേഷനായ കാലുപുരിയിൽ ദിവസവും എത്തുന്നുണ്ടെന്നു സോണൽ റെയിൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം യോഗേഷ് മിശ്ര പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ഗുജറാത്തിൽ പെട്ടുപോകുമെന്ന് കുടിയേറ്റ തൊഴിലാളികൾ ഭയക്കുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാമെന്ന് ഈയിടെ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ അപ്രതീക്ഷിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ യാത്രാവിലക്കിൽ ആയിരക്കണക്കനു തൊഴിലാളികൾ ഏറെ ദുരിതം അനുഭവിച്ചിരുന്നു. തൊഴിൽ നഷ്ടമായ ആയിരങ്ങൾ ഗുജറാത്തിൽനിന്നു യുപി, ബിഹാർ, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു കാൽനടയായിട്ടാണു പോയത് യാത്രയ്ക്കിടെ അപകടങ്ങളിൽ നൂറുകണക്കിനു പേരാണു മരിച്ചത്. അതാണ് ഇത്തവണ കുടിയേറ്റ തൊഴിലാളികൾ നേരത്തേതന്നെ മടങ്ങുന്നത്. യുപിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതും തൊഴിലാളികൾ വ്യാപകമായി മടങ്ങാൻ ഒരു കാരണമാണ്. ഇതുകൂടാതെ യുപിയിൽ ഇപ്പോൾ വിവാഹസീസൺ ആണ്. കഴിഞ്ഞവർഷം ലോക്ക്ഡൗണിനെത്തുടർന്ന് നിരവധി വിവാഹങ്ങൾ മാറ്റിവച്ചിരുന്നു.


ഗുജറാത്തിലെ രണ്ടാമത്തെ വലിയ നഗരമായ സൂറത്തിൽനിന്ന് യുപി, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികൾ ആഡംബര ബസിൽ പോകുന്നുണ്ട്. എന്നാൽ ഇവരുടെ സംഖ്യ കുറവാണെന്നു സൂറത്ത് ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ദിനേഷ് ആൻധൻ പറഞ്ഞു. ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന ഭയത്താലാണു സൂറത്തിൽനിന്ന് തൊഴിലാളികൾ മടങ്ങുന്നത്. അതേസമയം, സൗരാഷ്‌ട്ര മേഖലയിൽനിന്ന് അധികം തൊഴിലാളികൾ മടങ്ങിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.