ഇറ്റാലിയൻ നാവികർക്കെതിരായ നടപടി അവസാനിപ്പിക്കണം: കേന്ദ്രം
ഇറ്റാലിയൻ നാവികർക്കെതിരായ  നടപടി അവസാനിപ്പിക്കണം: കേന്ദ്രം
Thursday, April 8, 2021 1:26 AM IST
ന്യൂഡൽഹി: കടൽക്കൊല കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നു കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

അന്താരാഷ്‌ട്ര ട്രൈബ്യൂണലിന്‍റെ തീർപ്പിന്‍റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം. കടൽക്കൊല കേസ് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാന വിഷയമാണെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര ട്രൈബ്യൂണലിന്‍റെ നിർദേശ പ്രകാരം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം വിശദമാക്കി.

എന്നാൽ, വെടിയേറ്റ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച സെന്‍റ് ആന്‍റണീസ് ബോട്ടിലുണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും ബോട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്‍റെ അമ്മയും തങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേന്ദ്രത്തിന്‍റെ അപേക്ഷയ്ക്കെതിരേ ഇവർ കോടതിയിൽ നിലപാടെടുത്താൽ ഇക്കാര്യത്തിൽ വിശദമായ വാദമുണ്ടാകും. കേന്ദ്രത്തിന്‍റെ ആവശ്യത്തെ എതിർക്കാനാണ് കേരളം നേരത്തെ തീരുമാനിച്ചിരുന്നത്. സംഭവം നടന്നത് കേരള തീരത്തായതിനാലും മരിച്ചത് കേരളത്തിലുള്ളവരായതിനാലും സംസ്ഥാനത്തിന്‍റെ നിലപാട് കേൾക്കണമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.


കടൽക്കൊലക്കേസിൽ സുപ്രീംകോടതിയിലുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്‍റെ ആവശ്യം 2020 ഓഗസ്റ്റിൽ കോടതി തള്ളിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകാതെ കേസ് അവസാനിപ്പിക്കാനാവില്ലെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റീസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്‍റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.