വിവാദ കാർഷിക നിയമങ്ങൾ: നിലപാടിൽ ഉറച്ച് കർഷകർ; ഭേദഗതിക്കു തയാറെന്നു വീണ്ടും കേന്ദ്രം
വിവാദ കാർഷിക നിയമങ്ങൾ: നിലപാടിൽ ഉറച്ച് കർഷകർ; ഭേദഗതിക്കു തയാറെന്നു വീണ്ടും കേന്ദ്രം
Monday, March 8, 2021 12:34 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള കർഷക സമരം നൂറു ദിവസം പിന്നിട്ടതിനു പിന്നാലെ നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാറാണെന്ന് ആവർത്തിച്ചു വ്യക്തമാക്കി കേന്ദ്ര സർക്കാർ.

കർഷകരുടെ വികാരം മാനിച്ച് നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാറാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷകവിഷയത്തിൽ ഒരു തരത്തിലുള്ള ചർച്ചകൾക്കും തയാറാകാത്ത പ്രതിപക്ഷം കർഷകരെ വച്ചു രാഷ്‌ട്രീയം കളിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരുമായി കേന്ദ്രസർക്കാർ പതിനൊന്നു വട്ടം ചർച്ച നടത്തി. നിയമങ്ങൾ ഭേദഗതി ചെയ്യാമെന്നു പലവട്ടം വ്യക്തമാക്കി. കാർഷിക രംഗത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനാണ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്.

കർഷകസമരം എങ്ങനെയാണു കർഷകർക്കു പ്രയോജനപ്പെടുകയെന്ന് തനിക്കു മനസിലാകുന്നില്ലെന്നു മന്ത്രി പറഞ്ഞു. നിയമങ്ങളിൽ എന്തെങ്കിലും അപാകത ഉള്ളതുകൊണ്ടല്ല സർക്കാർ ഭേദഗതിക്കു തയാറായത്. കർഷകരോടുള്ള സർക്കാരിന്‍റെ ബഹുമാനത്തിന്‍റെ ഭാഗം മാത്രമാണെന്നു കൃഷിമന്ത്രി പറഞ്ഞു.

അതേസമയം, വിവാദ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരത്തിൽ നിന്നു പിന്മാറില്ലെന്നു സമരം നൂറു ദിവസം പിന്നിട്ട വേളയിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അറിയിച്ചു. നിയമങ്ങൾ പൂർണമായി പിൻവലിക്കണം എന്നതാണ് കർഷകരുടെ ആവശ്യം. മൂന്നു നിയമങ്ങളും സർക്കാർ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും ടികായത് വ്യക്തമാക്കി.


സമരം വരുംദിവസങ്ങളിൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ഫോർമുലയും ടികായത് മുന്നോട്ടുവച്ചു. ഒരു ഗ്രാമത്തിൽ നിന്ന് ഒരു ട്രാക്ടറും 15 കർഷകരും പത്തു ദിവസത്തേക്ക് ഡൽഹി അതിർത്തിയിൽ സമരത്തിനെത്തുക എന്നതാണിത്. എല്ലാ ജില്ലകളിൽ നിന്നും ഇത് പ്രാവർത്തികമാക്കണം.

വിളവെടുപ്പ് കാലമായതിനാൽ കർഷകർക്ക് സമരവും കൃഷിയും ഒരുമിച്ചു കൊണ്ടുപോകാനും ഇത് സഹായകമാകുമെന്നും ടികായത് ചൂണ്ടിക്കാട്ടി. ഓരോ സംഘവും പത്തു ദിവസത്തിനുശേഷം മടങ്ങുന്പോൾ 15 പേരും ട്രാക്ടറുമായി അടുത്ത ഗ്രാമത്തിൽ നിന്ന് ആളുകൾ സമരത്തിനെത്തും.

ലോക വനിതാ ദിനമായ ഇന്ന് ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരത്തിലേക്ക് പഞ്ചാബിന്‍റെ വിവിധ സ്ഥലങ്ങളിൽനിന്നായി 40,000 വനിതകൾ അണിചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചതന്നെ പഞ്ചാബിൽ നിന്നുള്ള വനിതകളുടെ സംഘം ഡൽഹി അതിർത്തികളിലേക്ക് തിരിച്ചിരുന്നു. ബർണാലയിൽ നിന്നു പുറപ്പെട്ട ട്രാക്ടറുകൾ എല്ലാംതന്നെ വനിതകളാണ് ഓടിച്ചു കൊണ്ടുവരുന്നത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.