ആസാം കോൺഗ്രസിൽ പകുതിയും പുതുമുഖങ്ങൾ
ആസാം കോൺഗ്രസിൽ പകുതിയും പുതുമുഖങ്ങൾ
Monday, March 8, 2021 12:32 AM IST
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് പുറത്തിറക്കിയ 40 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പകുതി പേർ പുതുമുഖങ്ങൾ. ശനിയാഴ്ച രാത്രിയാണു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ 20 പേർ പുതുമുഖങ്ങളാണ്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ദേബബ്രത സൈക്കിയ ഉൾപ്പെടെ ആറു സിറ്റിംഗ് എംഎൽഎമാർക്കു സീറ്റ് നല്കി. നസിറ സീറ്റിൽ സൈക്കിയ മത്സരിക്കും.

മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് നാലു തവണ പ്രതിനിധീകരിച്ച ടിറ്റബോർ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഗൊഗോയിയുടെ കുടുംബാംഗങ്ങളുമായി ആലോചിച്ചശേഷമേ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ. പിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായ റിപുൻ ബോറ ഗോഹ്പുർ മണ്ഡലത്തിൽ മത്സരിക്കും. 2016ൽ ബോറയുടെ ഭാര്യ മോനിക്ക ബോറ ബിജെപി സ്ഥാനാർഥിയോട് 30,000 വോട്ടിനു തോറ്റ മണ്ഡലമാണിത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെതിരെ മജുളി സീറ്റിൽ റനോജ് കുമാർ പേഗു മത്സരിക്കും. 2001 മുതൽ മൂന്നു തവണ പേഗു പ്രതിനിധീകരിച്ച മണ്ഡലമാണു മജുളി.


ആസാമിൽ കോൺഗ്രസ് നേതൃത്വം നല്കുന്ന മഹാസഖ്യത്തിൽ എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം, സിപിഐ, സിപിഐ-എംഎൽ, അൻചാലിക് ഗണ മോർച്ച എന്നീ കക്ഷികളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.