കർഷകസമരം നൂറ് ദിവസം പിന്നിടുന്പോഴും നിശ്ചയദാർഢ്യം വിടാതെ കർഷകർ
കർഷകസമരം നൂറ് ദിവസം പിന്നിടുന്പോഴും നിശ്ചയദാർഢ്യം വിടാതെ കർഷകർ
Saturday, March 6, 2021 1:57 AM IST
ന്യൂഡൽഹി: “നൂറല്ല, അഞ്ഞൂറ് ദിവസം പിന്നിട്ടാലും ആ മരണ വാറന്‍റുകൾ പിൻവലിക്കാതെ ഞങ്ങൾ പിന്നോട്ടില്ല’’. കർഷകസമരം 100 ദിവസം പിന്നിടുന്പോഴും വീറ് തെല്ലും കുറയാതെ ഹരിയാന കർണാൽ സ്വദേശി മുപ്പ ത്തി നാലുകാരൻ സന്ദീപ് സിംഗിന്‍റെ നിശ്ചദാർഢ്യം തുളുന്പുന്ന വാക്കുകൾ. കർഷകർക്കുവേണ്ടി രക്തസാക്ഷിയായ പ്രേംസിംഗിന്‍റെ മ‌കനാണത്. ട്രാക്ടർ റാലിക്കിടെ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

പിതാവ് എന്തിനുവേണ്ടിയാണോ ജീവൻ വെടിഞ്ഞത് അതു നേടിയെടുക്കാൻ വേണ്ടിയാണ് സന്ദീപ് സിംഗു അതിർത്തിയിൽ എത്തിയത്. സമരത്തിനു നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ കണക്കനുസരിച്ച് ഇതിനോടകം 248 കർഷകരുടെ ജീവൻ പൊലിഞ്ഞു. പതിനൊന്നു ഘട്ടങ്ങളിലായി കർഷകരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിട്ടും സമരം ഇത്ര കടുപ്പിച്ചിട്ടും നിയമങ്ങൾ പിൻവലിക്കില്ലെന്ന വാശിയിലാണു കേന്ദ്രം. പ്രധാനമന്ത്രിയുൾപ്പെടെ നിരന്തരം നിയമങ്ങളെ ന്യായീകരിച്ച് രാജ്യവ്യാപകമായി പ്രചാരണം നടത്തുകയും ചെയ്യുന്നു.

കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി ചലോ മാർച്ചുമായി കഴിഞ്ഞ നവംബർ 26നാണ് കർഷകർ തലസ്ഥാന അതിർത്തികളായ തിക്രി, സിംഗു എന്നിവിടങ്ങളിലെത്തിയത്. ട്രാക്ടർ ട്രോളികൾ വീടുകളാക്കിയ കർഷകർ തങ്ങളുടെ അതിജീവന സമരം അനിശ്ചിത കാലത്തേക്ക് നീട്ടാനുള്ള തയാറെടുപ്പിലാണ്.


കിസാൻ ഏകത ആശുപത്രി, ലൈബ്രറി, 24 മണിക്കൂറും പ്രവർത്തിക്കുന്ന അടുക്കളകൾ അങ്ങനെ സമരം മറ്റൊരു ചരിത്രമാക്കി മാറ്റുകയാണ് അവർ. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുതുടങ്ങി.

ഇന്ന് കർഷക ഭവനങ്ങളിൽ കരിങ്കൊടി

ന്യൂഡൽഹി: കർഷകർ ഇന്ന് അഞ്ച് മണിക്കൂർ നേരത്തേക്ക് കുണ്ഡ‌ലി-മനേസർ-പൽവാൽ ഹൈവേ ഉപരോധിക്കും. രാജ്യവ്യാപകമായി കർഷകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കരിങ്കൊടികൾ ഉയർത്തുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം നാല് വരെയാണ് ഹൈവേ ഉപരോധം.

ലോക വനിതാ ദിനമായ മാർച്ച് എട്ടിന് കർഷകർ രാജ്യവ്യാപകമായി വനിത കർഷക ദിനമായി ആചരിക്കും. 15ന് സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന്‍റെ സ്വകാര്യവത്കരണ നീക്കങ്ങൾക്കെതിരേ നടത്തുന്ന പ്രക്ഷോഭത്തിനും സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.