ബംഗാൾ ബിജെപിയിൽ വീട്ടുകാരും വിരുന്നുകാരും തമ്മിൽ കലഹം
ബംഗാൾ  ബിജെപിയിൽ  വീട്ടുകാരും  വിരുന്നുകാരും  തമ്മിൽ കലഹം
Saturday, March 6, 2021 1:57 AM IST
കോൽക്കത്ത: മമത ബാനർജിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ഊർജിതപോരാട്ടം നടത്തുന്നതിനിടെ ബംഗാൾ ബിജെപിയിൽ പരന്പരാഗത പാർട്ടിക്കാരും മറ്റു പാർട്ടികളിൽനിന്ന് എത്തിയവരും തമ്മിൽ കലഹം. തെരഞ്ഞെടുപ്പിനു മൂന്നാഴ്ച മാത്രം ശേഷിക്കേ വീട്ടുകാരും വിരുന്നുകാരും തമ്മിലുള്ള പോര് ബിജെപിക്കു കടുത്ത തലവേദനയായി മാറിയിരിക്കുകയാണ്.

ബംഗാൾ രാഷ്‌ട്രീയത്തിൽ രണ്ടാമത്തെ വലിയ ശക്തിയായ മാറിക്കഴിഞ്ഞ ബിജെപി, മറ്റു പാർട്ടികളിൽനിന്നുള്ള നേതാക്കൾക്കായി എല്ലായ്പ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. എന്നാൽ കൂറുമാറിയെത്തിയവർ സീറ്റിനായി പിടിവലി നടത്തുന്നതു പഴയ പാർട്ടിനേതാക്കളെ ചൊടിപ്പിക്കുന്നു. തൃണമൂൽ കോണ്‍ഗ്രസിൽനിന്നടക്കം ബിജെപിയിലെത്തിയ പല നേതാക്കൾക്കും എതിരേ അഴിമതിക്കേസുകളുണ്ടെന്നു പ്രമുഖ ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കെതിരേയുള്ള ബിജെപിയുടെ പോരാട്ടത്തിന്‍റെ വീര്യം ചോർത്തുന്നതാണിതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സീറ്റ് വിഭജനമാണു ബിജെപി നേരിടുന്ന ഏറ്റവും വലിയ കടന്പ. 294 സീറ്റിനായി 8000 പേരാണ് അപേക്ഷ നല്കിയിരിക്കുന്നത്.

അതേസമയം, മറ്റു പാർട്ടികളിൽനിന്നുള്ളവരെ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്‍റെ വാദം. മറ്റു പാർട്ടികളിൽനിന്ന് ആളെ എടുത്തില്ലെങ്കിൽ ബംഗാളിൽ ബിജെപി എങ്ങനെ വളരുമെന്നാണു ഘോഷ് ചോദിക്കുന്നത്. കൂറുമാറിയെത്തുന്നവരെയെല്ലാം ബിജെപിയിലെടുക്കുന്നതിൽ ആർഎസ്എസ് അതൃപ്തി അറിയിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിനുശേഷം 19 തൃണമൂൽ കോണ്‍ഗ്രസുകാരുൾപ്പെടെ 28 എംഎൽഎമാരും ഒരു തൃണമൂൽ എംപിയും ബിജെപിയിൽ ചേർന്നു.

സുവേന്ദു അധികാരി, രാജീബ് ചാറ്റർജി, സോവൻ ചാറ്റർജി, ജിതേന്ദ്ര തിവാരി തുടങ്ങിയ തൃണമൂൽ പ്രമുഖരെല്ലാം ബിജെപിയിലെത്തി. കഴിഞ്ഞ സെപ്റ്റംബറിൽ മുതിർന്ന നേതാവ് രാഹുൽ സിൻഹയെ മാറ്റി തൃണമൂൽ മുൻ എംപി അനുപം ഹസ്രയെ ബിജെപി ദേശീയ സെക്രട്ടറിയാക്കിയതോടെയാണ് പഴയ നേതാക്കളും പാർട്ടിയിലെത്തിയവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. തൃണമൂൽ കോണ്‍ഗ്രസിൽനിന്നെത്തിയ നേതാക്കൾക്കുവേണ്ടി തന്നോട് അനീതി കാട്ടിയെന്നു രാഹുൽ സിൻഹ പരസ്യമായി പ്രതികരിച്ചു.


തൃണമൂൽ എംഎൽഎ ജിതേന്ദ്ര തിവാരിയെ ബിജെപിയിൽ ഉൾപ്പെടുന്നതിനെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സായന്തൻ ബസു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഗ്നിമിത്ര പോൾ എന്നിവർ ഡിസംബറിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയതിനു സായന്തൻ ബസുവിനും അഗ്നിമിത്ര പോളിനും ബിജെപി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നല്കി. എന്നാൽ, പ്രമുഖ നേതാക്കളുടെ എതിർപ്പ് അവഗണിച്ച് ജിതേന്ദ്ര തിവാരിയെ കഴിഞ്ഞദിവസം ബിജെപിയിലെടുത്തു. തൃണമൂൽ നേതാക്കളായ മുൻ മന്ത്രി ശ്യാമപ്രസാദ് മുഖർജി, മുൻ എംപി ദശരഥ് ടിർക്കി എന്നിവരെയും ബിജെപിയിലെടുക്കുന്നതിൽ ബിജെപി നേതാക്കൾ എതിർപ്പുയർത്തിയിരുന്നു.

തൃണമൂൽ കോണ്‍ഗ്രസിൽനിന്നെത്തിയവർ പാർട്ടി കൈപ്പിടിയിലൊതുക്കുമെന്നാണു പരന്പരാഗത പാർട്ടിക്കാരുടെ പേടി. ഈസ്റ്റ് മിഡ്നാപുരിലെ 16 നിയമസഭാ സീറ്റുകളാണുള്ളത്. തൃണമൂലിൽനിന്നെത്തിയ പ്രബല നേതാവ് സുവേന്ദു അധികാരി ഇതിൽ നല്ല പങ്കും തന്‍റെ അനുയായികൾക്കായി പിടിച്ചെടുക്കുമെന്നാണു പഴയകാല ബിജെപി നേതാക്കൾ ആശങ്കപ്പെടുന്നത്. ഈസ്റ്റ് മിഡ്നാപുരിനു സമാനമായ സ്ഥിതിയാണു ഹൗറയിലുള്ളത്. ഈയിടെ ബിജെപിയിൽ ചേർന്ന മുൻ മന്ത്രി രാജീബ് ബാനർജിക്ക് പ്രദേശത്തു കാര്യമായ സ്വാധീനമുണ്ട്. ഹൗറയിൽ തന്‍റെ അടുപ്പക്കാർക്കു സീറ്റ് തരപ്പെടുത്താനാണു ബാനർജിയുടെ നീക്കം.

നേതാക്കളുണ്ട്, പക്ഷേ...

സംസ്ഥാനത്ത് പ്രബലനായ ഒരു നേതാവില്ലാത്തതാണു ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മുഖ്യമന്ത്രിസ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാൻ പാർട്ടിക്കാവുന്നില്ല. എല്ലാത്തിനും കേന്ദ്ര നേതൃത്വത്തെ ആശ്രയിക്കേണ്ട സ്ഥിതിയിലാണു ബംഗാൾ ബിജെപി.

ബിജോ മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.