" ഇതിലും വലിയ ശത്രുവിനെ തോൽപ്പിച്ചിട്ടുണ്ട് ' മോദിയെ ലക്ഷ്യമിട്ട് രാഹുൽ
  ഇതിലും വലിയ ശത്രുവിനെ തോൽപ്പിച്ചിട്ടുണ്ട്   മോദിയെ ലക്ഷ്യമിട്ട് രാഹുൽ
Monday, March 1, 2021 12:33 AM IST
തിരുനൽവേലി: രാഷ്‌ട്രീയ എതിരാളികളെ നിർദയം നിർവീര്യമാക്കുന്ന നരേന്ദ്ര മോദിയെ സ്നേഹത്തിന്‍റെയും അഹിംസയുടെയും പാതയിലൂടെ രാഷ്‌ട്രീയ വിസ്മൃതിയിലാക്കുമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരുനൽവേലി സെന്‍റ് സേവ്യേഴ്സ് കോളജിൽ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തിനിടെയാണു രാഹുലിന്‍റെ പരാമർശം.

മോദി സർക്കാരിനെ താഴെയിറക്കുകയാണോ അതോ അധികാരത്തിലെത്താനായി കാത്തിരിക്കുകയാണോ വേണ്ടതെന്ന ചോദ്യത്തിനു ജനങ്ങളുടെ ശക്തവും മൂല്യവത്തായതുമായ പിന്തുണയോടെ അതു സാധ്യമാകുമെന്നായിരുന്നു രാഹുലിന്‍റെ മറുപടി. വലിയ സ്വപ്നം കാണണമെന്നു പറഞ്ഞ രാഹുൽ, മാറ്റം സാധ്യമാണെന്നു തോന്നിയില്ലായിരുന്നെങ്കിൽ നിങ്ങളെ കാണാനും സംസാരിക്കാനും വരില്ലായിരുന്നെന്നും സദസിനോടു പറഞ്ഞു.

“ശരിയാണ് ശക്തനായ ഒരാളോടാണു നമ്മൾ ഏറ്റമുട്ടുന്നത്. എതിരാളികളെ അടിച്ചമർത്തുന്ന, സാന്പത്തികമായി മേധാവിത്വമുള്ള ഒരാളാണ് എതിരാളി. മുന്പും നമ്മൾ ഇതു ചെയ്തിട്ടുണ്ട്. എഴുപതു വർഷം മുന്പ്, മോദിയേക്കാൾ ശക്തമായിരുന്ന ബ്രിട്ടിഷുകാരോട്. ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുന്പോൾ മോദി ആരാണ്? ജനങ്ങൾ ഒന്നിച്ചുനിന്ന് ബ്രിട്ടീഷുകാരെ തിരിച്ചയച്ചു. അതുപോലെ മോദിയെ നാഗ്പുരിലേക്ക് വിടും. വെറുപ്പോ ദേഷ്യമോ കലാപമോ ഇല്ലാതെ നമ്മളതു ചെയ്യും. അവർ നമ്മളെ എന്തും ചെയ്യട്ടെ, അധിക്ഷേപിക്കുകയോ തൊഴിക്കുകയോ മുഖത്തു തുപ്പുകയോ എന്തുവേണമെങ്കിലും. പക്ഷേ നമ്മൾ അതൊന്നും തിരിച്ചു ചെയ്യില്ല. ജനങ്ങളുടെ സഹകരണത്തോടെ കോൺഗ്രസിൽനിന്ന് പരാജയമേറ്റുവാങ്ങുന്നതോടെ മോദി രാഷ്‌ട്രീയ വിസ്മൃതിയിലാകും”- രാഹുൽ പറഞ്ഞു.


കേന്ദ്രസർക്കാരിന്‍റെ സാന്പത്തിക വ്യവസായ നയങ്ങളെയും അദ്ദേഹം വിമർശിച്ചു. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ സാന്പത്തിക ക്രയവസ്തുക്കൾ ആണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ബിസിനസ് രാജ്യത്തിന് ആവശ്യമാണ്. എന്നാൽ പാവപ്പെട്ടവർക്കു ലഭ്യമല്ലാത്തവിധം വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ മാറരുത്. നിർഭാഗ്യവശാൽ അതാണു നടക്കുന്നത്. ശാക്തീകരണത്തിന്‍റെ പ്രധാന ആയുധം വിദ്യാഭ്യാസമാണെന്നും രാഹുൽ വ്യക്തമാക്കി.

തമിഴ്നാട്ടിൽ അടുത്തമാസം ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രണ്ടാംഘട്ട പ്രചാരണത്തിനെത്തിയതായിരുന്നു രാഹുൽ. തമിഴ്നാട്ടിൽ ഡിഎംകെയ്ക്കൊപ്പമാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബിജെപിയാകട്ടെ ഭരണപക്ഷമായ അണ്ണാ ഡിഎംകെയുടെ ഭാഗവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.