പതിനെട്ടടവിനും ബംഗാൾ വേദിയാകും
പതിനെട്ടടവിനും ബംഗാൾ വേദിയാകും
Saturday, February 27, 2021 1:55 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി താടി നീട്ടി വളർത്തിയതു ബംഗാളിനെ വരുതിയിലാക്കാൻ മാത്രമാണെന്ന് തലസ്ഥാന നഗര രാഷ്‌ട്രീയ വൃത്താന്തങ്ങൾക്കിടെ അടക്കിയും അല്ലാതെയും പറച്ചിലുണ്ട്. താടിയും മുടിയും താപസ രീതിയിൽ നീട്ടിയ മോദി രവീന്ദ്രനാഥ് ടാഗോറിന്‍റെ ഛായയിലേക്ക് മാറി ബംഗാളിനെ വൈകാരികമായി കീഴടക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ഒരു വിലയിരുത്തൽ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഏതു വിധേനയും മമത ബാനർജിയുടെയും തൃണമൂൽ കോണ്‍ഗ്രസിന്‍റെയും കൈകളിൽനിന്നു ബംഗാളിനെ പിടിച്ചെടുക്കാൻ ബിജെപി കൊണ്ടുപിടിച്ചു നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തുന്പോൾ മോദിയുടെ മാറ്റം അത്ര നിസാരമായി തള്ളിക്കളയാനുമാകില്ല.

സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ചെങ്കോട്ടയായിരുന്ന ബംഗാൾ തൃണമൂലിന്‍റെ കൈയിൽ അമർന്നതിന് തൊട്ടു പിന്നാലെ തന്നെ ബിജെപി അവിടേക്ക് കണ്ണു പായിച്ചിരുന്നു. രണ്ടു തവണ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോഴും മമതയോടും തൃണമൂലിനോടും ഒരു മമതയുമില്ലാത്ത നിലപാടുകൾ സ്വീകരിച്ച് ബിജെപി സർക്കാർ ബംഗാളിനെ തങ്ങളുടെ വരുതിയിലാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. കൈലാസ് വിജയ് വർഗീയ എന്ന നേതാവിലൂടെ തൃണമൂൽ കോണ്‍ഗ്രസിന്‍റെ പാളയത്തിനകത്ത് തന്നെ വിള്ളലുണ്ടാക്കി സുപ്രധാന നേതാക്കളെ ബിജെപിയിലേക്ക് അടർത്തിയെടുക്കുന്നതിലും ബിജെപി ഒരു പരിധി വരെ വിജയിച്ചു. ശേഷിച്ചു പ്രതിരോധിച്ചു നിന്ന നേതാക്കൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണ വലയിൽ കുടുക്കാനും കേന്ദ്രസർക്കാരിന്‍റെ അധികാരത്തിലൂടെ ബിജെപി ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയുമാണ്. നിലവിൽ 294ൽ 220 സീറ്റ് ഭൂരിപക്ഷം നേടിക്കൊണ്ടാണ് തൃണമൂൽ ഭരിക്കുന്നത്. കോണ്‍ഗ്രസിന് 23 ഉം സിപിഎമ്മിന് 19 ഉം സീറ്റാണുള്ളത്. 16 സീറ്റാണ് ബിജെപിക്കുള്ളത്. ഈ 16ൽ നിന്നും 200 സീറ്റുകൾ എന്ന നിലയിലേക്ക് ബിജെപി വളരുമെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കളുടെ അവകാശ വാദം.

കണ്ടറിഞ്ഞ് മമത

തെരഞ്ഞെടുപ്പു തീയതികൾ ഇന്നലെ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപേ തന്നെ മുഖ്യമന്ത്രി മമത ബാനർജി പശ്ചിമബംഗാളിൽ തിടുക്കപ്പെട്ട് പല ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചതും ഒന്നു കരുതി ഇരുന്നേക്കാം എന്ന കണക്കുകൂട്ടലിൽ തന്നെയാണ്. ദിവസവേതനക്കാരുടെ കൂലി കൂട്ടിക്കൊണ്ടാണ് മമത ഒരു ചുവട് മുന്നോട്ട് വച്ചത്. അതിനിടെ എട്ടു ഘട്ടമായി ബംഗാളിൽ തെരഞ്ഞെുപ്പു നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തെ ചോദ്യം ചെയ്തു മമത രംഗത്തെത്തി. മോദിയുടെയും അമിത്ഷായുടെയും ഉപദേശപ്രകാരമാണ് ഈ നടപടിയെന്നായിരുന്നു ആരോപണം. പശ്ചിമ ബംഗാളിൽ ഒരേ ജില്ലയിൽ തന്നെ പല ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടത്താനുള്ള നീക്കത്തെയും മമത ചോദ്യം ചെയ്തു. മതത്തിന്‍റെ പേരിൽ ജനങ്ങളെ വേർതിരിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ആണിതിനു പിന്നിലെന്നാണ് മമതയുടെ ആരോപണം.
തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിന് മുൻപായി സാരിയുടുത്ത് സ്കൂട്ടറിൽ റാലി നടത്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബിജെപിക്ക് വേണ്ടി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഇന്ധന വില വർധനയ്ക്കെതിരേ നടന്ന പ്രതിഷേധത്തിൽ ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീമിന്‍റെ സ്കൂട്ടറിന് പിന്നിലിരുന്ന് മമത ബാനർജി നടത്തിയ പ്രതിഷേധ യാത്രയ്ക്ക് പിന്നാലെയാണ് സ്മൃതിഇറാനി സ്കൂട്ടിയുമെടുത്ത് ഇറങ്ങിയത്.

ബംഗാളിൽ ബിജെപിയെയും തൃണമൂൽ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തി ഒറ്റയ്ക്കൊരു തിരിച്ചുവരവ് അസാധ്യമാണെന്ന കണക്കുകൂട്ടലിലാണ് ഇത്തവണ സിപിഎം ഉൾപ്പെടെയുള്ള ഇടത് പാർട്ടികൾ കോണ്‍ഗ്രസിന്‍റെ കൈ പിടിച്ചു മത്സര രംഗത്തേക്കിറങ്ങുന്നത്. എങ്കിലും ബിജെപി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മമതയെയും തൃണമൂലിനെയും തന്നെയാണ്. അക്കാര്യം മുന്നിൽ കണ്ടു തന്നെയാണ് തൃണമൂലിനുള്ളിൽ വിള്ളലുണ്ടാക്കാനും പാർട്ടിയുടെ വളർച്ചയ്ക്കുമായി ബിജെപി അഞ്ചു വർഷം മുൻപ് ബംഗാളിൽ കൈലാഷ് വിജയ് വർഗീയ എന്ന നേതാവിനെ ചുമതലപ്പെടുത്തിയത്. തൃണമൂൽ കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന ആരോപണം ഉയർത്തിപ്പിടിച്ചാണ് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയും ആഭ്യന്തരമന്ത്രി അമിത്ഷായും അടക്കമുള്ള നേതാക്കൾ പ്രചാരണം നടത്തുന്നത്.


23 ജില്ലകൾ ഉള്ള പശ്ചിമ ബംഗാളിൽ 62 ശതമാനം വോട്ടർമാരും വെറും ഒൻപതു ജില്ലകൾ കേന്ദ്രീകരിച്ചാണ് ഉള്ളത്. 294 അസംബ്ലി സീറ്റുകളിൽ 185 എണ്ണവും ഈ ഒൻപതു ജില്ലകളിലാണ്. അതായത് തെരഞ്ഞെടുപ്പിന്‍റെ ഗതിവിഗതികൾ നിർണയിക്കുന്നതും ഈ ജില്ലകളിൽ നിന്നുള്ള വോട്ടുകളായിരിക്കും. ഈ ഒൻപതു ജില്ലകളിലും ബിജെപി തീർത്തും ദുർബലമാണെന്നാണ് തൃണമൂൽ കോണ്‍ഗ്രസിന്‍റെ വാദം. സംസ്ഥാനത്തെ 30 ശതമാനത്തോളം വരുന്ന വോട്ടർമാർ മുസ്‌ലിം സമുദായത്തിൽ നിന്നാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ നിർണായക മുന്നേറ്റം നടത്തിയ അസദുദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുൾ മുസ്‌ലിമിൻ പാർട്ടിയുടെ വരവോടെ ബംഗാളിലെ മുസ്‌ലിം വോട്ടുകൾ മറ്റൊരു പാളയത്തിലേക്ക് ഒഴുകാനാണ് സാധ്യത.

ആസാമും നിർണായകം

പൗരത്വഭേദഗതി നിയമത്തെയും പൗരത്വ രജിസ്ട്രേഷനെയും ചൊല്ലിയുള്ള പ്രതിഷേധങ്ങൾ നിശ്ചയമായും ആസാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയ വിഷയങ്ങളിലുള്ള ബഹളങ്ങൾ കോവിഡിന്‍റെ വരവോടെയാണ് ഒന്നടങ്ങിയത്. ആസാമിൽ നടപ്പാക്കി തുടങ്ങിയ പൗരത്വരജിസ്ട്രേഷൻ നടപടികൾ ആദ്യം കുടിയേറ്റ ബംഗ്ലാദേശികളെ ലക്ഷ്യം വച്ചുള്ളതാണെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നതെങ്കിലും ആസാമിൽ നിന്നുള്ളവരും പട്ടികയിൽനിന്നു പുറത്തായതോടെയാണ് സംസ്ഥാനത്തു വിഷയം വിവാദമായത്. തുടർന്ന് സംസ്ഥാന സർക്കാർ നിർത്തിവയ്ക്കാൻ നിർബന്ധിതരായെങ്കിലും പൗരത്വ രജിസ്ട്രേഷൻ ആസാമിലെ തെരഞ്ഞെടുപ്പിന്‍റെ ചൂട് കൂട്ടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡയും ഭരണതുടർച്ച ഉറപ്പു വരുത്തുന്നതിനായി ആസാമിലും സാന്നിധ്യം ശക്തമാക്കിയിരുന്നു. 2016 വരെ ആസാമിൽ അധികാരത്തിൽ ഇരുന്ന കോണ്‍ഗ്രസിന് ഇത്തവണയും തിരിച്ച് വരവ് എന്ന ലക്ഷ്യം പൂർണ ആത്മവിശ്വാസത്തോടെ ഉറപ്പിച്ചു പിടിക്കാവുന്ന ഒരു ലക്ഷ്യവുമല്ല.

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ബിജെപിക്കെതിരെ പൗരത്വ രജിസ്ട്രേഷനും പൗരത്വ ഭേദഗതി നിയമത്തെയും ശക്തമായ ആയുധങ്ങളാക്കി ഉയർത്തിപ്പിടിക്കുന്നതിൽ വേണ്ടത്ര കരുത്തു പ്രകടിപ്പിച്ചുമില്ല. സേവ് ആസാം എന്ന പ്രചാരണമാണ് രാഹുൽ ഗാന്ധിയും മുൻ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകനും എംപിയുമായ ഗൗരവ് ഗോഗോയിയും സംസ്ഥാനത്ത് തുടങ്ങി വച്ചിട്ടുള്ളത്. എന്നാൽ, പൗരത്വ ഭേദഗതി നിയമം ചൂണ്ടിക്കാട്ടി മാത്രം ആസാമിലെ വോട്ടർമാരെ ബിജെപിക്കെതിരേ വിരൽ ചൂണ്ടി നിർത്തിക്കാൻ കോണ്‍ഗ്രസിന് സാധ്യമല്ല. ബ്രഹ്മപുത്ര തടങ്ങളിൽ പൗരത്വ നിയമത്തെ ശക്തമായി എതിർത്ത കോണ്‍ഗ്രസ് ബംഗാളി ആധിപത്യമുള്ള ബരാക് താഴ്‌വരയിൽ ഇക്കാര്യത്തിൽ കരുതലോടെയുള്ള മൗനം പാലിക്കുകയാണ് ചെയ്തത്.

സംസ്ഥാനത്തെ ശക്തമായ പ്രതിപക്ഷം അല്ലെങ്കിൽ പോലും നിലവിൽ ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് ആസാം. പ്രാദേശിക വാദങ്ങളെച്ചൊല്ലി അക്രമസംഭവങ്ങളുടെ പരന്പരകൾ തന്നെ അരങ്ങേറിയിട്ടുള്ള ആസാമിൽ ബിജെപിയുടെ വർഗീയ അജണ്ടകൾ മറ്റെവിടെയുമെന്ന പോലെ ഫലിക്കണമെന്നുമില്ല. ഭാഷാപരവും വംശ-ഗോത്രപരവുമായി വേർതിരുവുകളായിരിക്കും സാമുദായിക സമവാക്യങ്ങളേക്കാൾ ആസാമിലെ രാഷ്‌ട്രീയഗതി തീരുമാനിക്കുക.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.