കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം
കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം
Thursday, February 25, 2021 1:48 AM IST
ന്യൂഡൽഹി: കാലടി സംസ്കൃത സർവകലാശാലയിൽ വീണ്ടും നിയമന വിവാദം. കാലടി സർവകലാശാലയുടെ തുറവൂർ റീജണൽ ഡയറക്ടർ ബിച്ചു എക്സ്. മലയിലിന്‍റെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ വലിയ അപാകതകളുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. കോശി ജേക്കബ് ചാൻസലർ കൂടിയായ കേരള ഗവണർക്കു ബന്ധപ്പെട്ട രേഖകളോടെ പരാതി നൽകി.

ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ അധ്യാപനത്തിനു നൽകിയ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നു അഡ്വ. കോശി പരാതിയിൽ കുറ്റപ്പെടുത്തി. കേരള സർവകലാശാലയിൽ നിന്ന് 1991ൽ 60 ശതമാനം മാർക്കോടെ എംഎയും 1993ൽ എംഫിലും നേടിയെന്ന അപേക്ഷയിലെ ബിച്ചുവിന്‍റെ വാദം ശരിയല്ല.1991ൽ എംഎ പരീക്ഷയ്ക്കു 51 ശതമാനം മാർക്കു മാത്രമുള്ള ഇവർ 1993ൽ വീണ്ടും പരീക്ഷയെഴുതിയാണു ഫസ്റ്റ് ക്ലാസ് നേടിയത്. രണ്ടാമത് എംഎ പരീക്ഷയെഴുതിയ സമയം തന്നെ എംഫിൽ പരീക്ഷയ്ക്കും ഹാജരായെന്നാണു രേഖകൾ വ്യക്തമാക്കുന്നതെന്നും അതിനാൽ എംഫിൽ യോഗ്യത അംഗീകാരം ഇല്ലാത്തതാണെന്നും കോശിയുടെ പരാതിയിൽ വിശദീകരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.