ഡൽഹി അക്രമം ആസൂത്രിതമെന്ന് കർഷക സംഘടനകൾ; പാർലമെന്‍റ് മാർച്ച് മാറ്റി
ഡൽഹി അക്രമം ആസൂത്രിതമെന്ന് കർഷക സംഘടനകൾ; പാർലമെന്‍റ് മാർച്ച് മാറ്റി
Thursday, January 28, 2021 12:22 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ അക്രമങ്ങൾക്കു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയെന്നു കർഷകർ. സമരം പൊളിക്കാൻ ഒരു വിഭാഗം സമരക്കാരെ കൂട്ടുപിടിച്ച് സർക്കാർ ആസൂത്രണം ചെയ്ത പദ്ധതിയാണിത്. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ, കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ഉൾപ്പെട്ടിട്ടുണ്ടെന്നു സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ വിശദീകരിച്ചു.

ട്രാക്ടർ റാലിക്ക് നിശ്ചയിച്ചിരുന്ന റൂട്ടിൽ മാറ്റം വരുത്തിയത് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയാണ്. അവർ സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമല്ല. അവർ എന്തിനാണ് വഴിമാറി ചെങ്കോട്ടയിലേക്കു പോയതെന്നു വ്യക്തമല്ലെന്നും സംയുക്ത കിസാൻ മോർച്ച അംഗം പരംജീത് സിംഗ് പറഞ്ഞു. ഭൂരഹിതരായ കർഷക ത്തൊഴിലാളികളുടെ സംഘടനയായ കിസാൻ മസ്ദൂർ സംഘർഷ് സമിതി ഡൽഹി അതിർത്തിയിൽ പ്രത്യേക വേദിയിലാണ് സമരം ചെയ്തിരുന്നത്.

അക്രമസംഭവങ്ങളുടെ പശ്ചാത്ത ലത്തിൽ ഫെബ്രുവരി ഒന്നിനു നടത്താനിരുന്ന പാർലമെന്‍റ് മാർച്ച് കർഷക സംഘടനകൾ മാറ്റിവച്ചു.

അതിനിടെ, റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗാസിപ്പുർ അതിർത്തിയിൽ സമരം ചെയ്തിരുന്ന ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി മുൻ കണ്‍വീനറും രാഷ്‌ട്രീയ കിസാൻ മസ്ദൂർ സംഘടൻ അധ്യക്ഷനുമായ സർദാർ വി.എം. സിംഗ് സമരത്തിൽനിന്നു പിൻവാങ്ങുകയാണെന്നു പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ചില്ല അതിർത്തിയിൽ സമരം ചെയ്തിരുന്ന ഭാരതീയ കിസാൻ യൂണിയൻ (ഭാനു) നേതാവ് ഠാക്കൂർ ഭാനു പ്രതാപ് സിംഗും സമരത്തിൽനിന്നു പിൻവാങ്ങി. സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായി പ്രധാന സമരം നയിക്കുന്ന സംഘടനകൾക്ക് ഒപ്പമല്ലാതെ പ്രത്യേകമായിട്ടായിരുന്നു ഇവർ പ്രതിഷേധിച്ചിരുന്നത്. കാർഷിക നിയമത്തിൽ കർഷകസംഘടനാ പ്രതിനിധികളുമായി നടക്കുന്ന ചർച്ച തുടരാൻ സന്നദ്ധമാണെന്നു കേന്ദ്രസർക്കാർ ഇന്നലെയും വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും പരിശോധിക്കാൻ തയാറാണ്. നിയമം ഒന്നരവർഷം സസ്പെൻഡ് ചെയ്യാനും ഒരുക്കമാണ്.


സമാധാനപരമായി നടന്നുവന്നിരുന്ന കർഷകസമരത്തിനിടയിലേക്ക് സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയതാണ് അക്രമങ്ങൾക്ക് ഇടയാക്കിയതെന്നു കർഷകർ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്തിനകത്തേക്കു പ്രവേശിച്ച ട്രാക്ടർ റാലി പോലീസ് തടഞ്ഞതോടെയാണു സംഘർഷമുണ്ടായത്. അതിനിടെ ചെങ്കോട്ടയിലേക്ക് ഇരച്ചുകയറിയ ഒരു വിഭാഗം പ്രതിഷേധക്കാർ കെട്ടിടത്തിന്‍റെ കമാനങ്ങളുടെ മുകളറ്റം വരെ കയറി ദേശീയ പതാക ഉയർത്തിയിരുന്ന കൊടിമരത്തിൽ നിഷാൻ സാഹിബ് എന്ന സിക്ക് പതാക കെട്ടുകയായിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കേസെടുത്തവരിൽ യോഗേന്ദ്ര യാദവ്, രാകേഷ് ടികായത്, ഡോ. ദർശൻ പാൽ, രജീന്ദർ സിംഗ്, ബൽബീർ സിംഗ് രാജേവാൾ, ബൂട്ടാ സിംഗ് ബുർഗിൽ, ജോഗീന്ദർ സിംഗ് എന്നീ കർഷക നേതാക്കളുമുണ്ട്. ‌ട്രാക്ടർ റാലിക്കുവേണ്ടി ഡൽഹി പോലീസുമായി ചർച്ച നടത്തിയ ഇവർക്കു സംഘർഷവുമായി ബന്ധമുണ്ടെന്ന നിലപാടിലാണു ഡൽഹി പോലീസ്. അതേസമയം, വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരം തുടരുമെന്നു പറഞ്ഞ നേതാക്കൾ, അക്രമങ്ങളിൽനിന്ന് കർഷകർ അകന്നുനിൽക്കണമെന്നും ആഹ്വാനം ചെയ്തു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.