ജുഡീഷൽ അന്വേഷണത്തിനു സുപ്രീംകോടതിയിൽ ഹർജി
ജുഡീഷൽ അന്വേഷണത്തിനു സുപ്രീംകോടതിയിൽ ഹർജി
Thursday, January 28, 2021 12:22 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കർഷക സംഘടനകൾ നടത്തിയ ട്രാക്ടർ റാലിയിലുണ്ടായ അതിക്രമത്തക്കുറിച്ച് ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

അഭിഭാഷകനായ വിശാൽ തിവാരിയാണ് പ്രത്യേക ജുഡീഷൽ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. സംഭവത്തിൽ ദേശീയ പതാകയെ അപമാനിച്ചവർക്കെതിരേ പ്രത്യേകം കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 26നു ട്രാക്ടർ റാലി നടത്തുന്നതിനായി കർഷകർ പോലീസ് അധികൃതരുമായി ചേർന്ന് റൂട്ട് അടക്കമുള്ള കാര്യങ്ങൾ നിശ്ചയിച്ചിരുന്നതാണെന്നും അതെല്ലാം തകിടം മറിക്കുന്ന നടപടികളാണ് ഉണ്ടായതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടക്കം, അവസാനിപ്പിക്കുന്നത്, എത്രമാത്രം ട്രാക്ടറുകൾ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം അധികൃതർ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നതാണ്. എന്നാൽ, അവയെല്ലാം കാറ്റിൽ പറത്തി പൊതുമുതലും ജീവനും നാശനഷ്ടമുണ്ടാക്കിയ സ്ഥിതിവിശേഷമാണുണ്ടായത്.


പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. ഇന്‍റർനെറ്റ് സേവനം നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി. സുപ്രീം കോടതിയും മറ്റു കോടതികളും അടക്കം ഇന്‍റർനെറ്റ് മുഖേനെ പ്രവർത്തിക്കുന്ന സമയമായതിനാൽ സംഘർഷത്തിന്‍റെ പേരിൽ ഇന്‍റർനെറ്റ് സേവനം നിർത്തിവച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.