അർണബിന്‍റെ ചാറ്റുകളെക്കുറിച്ച് ജെപിസി അന്വേഷിക്കണമെന്ന് കോൺഗ്രസ്
അർണബിന്‍റെ ചാറ്റുകളെക്കുറിച്ച് ജെപിസി അന്വേഷിക്കണമെന്ന് കോൺഗ്രസ്
Saturday, January 23, 2021 1:05 AM IST
ന്യൂഡൽഹി: സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ടുള്ള റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സൈനിക രഹസ്യങ്ങൾ ചോർത്തിയതായുള്ള വാട്സ് ആപ്പ് വിവരങ്ങൾ പുറത്തുവന്നിട്ടും അതേക്കുറിച്ചു കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര സർക്കാർ രാജ്യസുരക്ഷ അടിയറവച്ചിരിക്കുകയാണെന്നും ആരോപിച്ചു.

സൈനിക നീക്കങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണ്. വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന റിപ്പോർട്ടുകളാണ് ഇക്കാര്യത്തിൽ പുറത്തുവരുന്നത്. സൈനിക നടപടികളെ കുറിച്ചുള്ള ഒൗദ്യോഗിക രഹസ്യങ്ങൾ പുറത്തുവിടുന്നത് രാജ്യദ്രോഹമാണെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി കഴിഞ്ഞദിവസമാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ സർക്കാർ ഇതുവരെ തയാറാകാത്തത് അതിശയിപ്പിക്കുന്നതാണ്. മറ്റുള്ളവർക്ക് രാജ്യസ്നേഹത്തിന്‍റെയും ദേശഭക്തിയുടെയും സർട്ടിഫിക്കറ്റ് നൽകുന്നവരുടെ യഥാർഥ മുഖം അനാവരണം ചെയ്യപ്പെട്ടെന്നും സോണിയ പറഞ്ഞു.


ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി മുംബൈ പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റിലെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയുമായി നടത്തിയ ചാറ്റിൽ ബാലാക്കോട്ട് ആക്രമണത്തിന്‍റെ വിവരങ്ങളും മറ്റു സൈനിക രഹസ്യങ്ങളും ഉൾപ്പെട്ടിരുന്നു. അതീവ രഹസ്യമായി സൈന്യം നടത്തിയ ഓപ്പറേഷൻ അർണബ് നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് ചാറ്റുകൾ തെളിയിക്കുന്നത്. ഇതു ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടും സർക്കാർ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.