പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തിൽ വാക്സിൻ സ്വീകരിക്കും
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തിൽ വാക്സിൻ സ്വീകരിക്കും
Friday, January 22, 2021 1:44 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും രണ്ടാംഘട്ട വിതരണത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചേക്കും. 50 വയസിനു മുകളിലുള്ള മന്ത്രിമാരും എംപി, എംഎൽഎമാർ അടക്കമുള്ള നേതാക്കളും വാക്സിൻ സ്വീകരിക്കാൻ തയാറാകുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വാക്സിനെതിരേയുള്ള പ്രചാരണങ്ങൾക്കു തടയിടാനാണ് ഈ നീക്കം.

ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും മുൻഗണന നൽകി ജനുവരി 16ന് ആരംഭിച്ച വാക്സിൻ വിതരണം ഒന്നാംഘട്ടം പ്രതീക്ഷിച്ചതുപോലെ ഫലം കണ്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സിനൊപ്പം ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻകൂടി ആദ്യഘട്ടത്തിൽ നിർബന്ധപൂർവം ഉൾപ്പെടുത്തിയതോടെ ഡോക്ടർമാർ അടക്കമുള്ളവർ പ്രതിരോധ വാക്സിൻ എടുക്കുന്നതിൽനിന്നു വിട്ടുനിൽക്കുകയാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. വാക്സിൻ സ്വീകരിച്ചവരിൽനിന്നുള്ള പ്രതികരണവും വാക്സിൻ വിതരണ ലക്ഷ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.


3006 കേന്ദ്രങ്ങളിലായി ദിവസം മൂന്നു ലക്ഷത്തോളം വാക്സിൻ വിതരണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അഞ്ചു ദിവസങ്ങളിലായി എട്ടു ലക്ഷത്തോളം പേർക്കാണ് വാക്സിൻ വിതരണം ചെയ്തത്.

ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെക്കൊണ്ടു വാക്സിൻ സ്വീകരിപ്പിച്ച് മോശം പ്രചാരണങ്ങൾക്കെതിരേ ആരോഗ്യ മന്ത്രാലയം നീക്കം നടത്തുന്നത്.

50 വയസിനു മുകളിലുള്ളവരെ കൂടി രണ്ടാംഘട്ട വാക്സിൻ വിതരണത്തിൽ ഉൾപ്പെടുത്തിയാൽ വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ തടയിടാനാവുമെന്നും സർക്കാർ വിലയിരുത്തുന്നു.

വാക്സിനെതിരേ പ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കണമെന്നു പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.