കർഷകരുടെ പ്രശ്നത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സമിതിക്കില്ല: സുപ്രീംകോടതി
കർഷകരുടെ പ്രശ്നത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സമിതിക്കില്ല: സുപ്രീംകോടതി
Thursday, January 21, 2021 12:56 AM IST
ന്യൂഡൽഹി: കാർഷിക നിയമങ്ങളിന്മേലുള്ള പ്രശ്ന പരിഹാരത്തിനു നിയോഗിച്ച സമിതിയെക്കുറിച്ച് ആക്ഷേപമുന്നയിക്കുന്നതിനെതിരേ സുപ്രീം കോടതി. പ്രശ്നത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സമിതിക്കില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യത്തിൽ പക്ഷപാതം ഉന്നയിക്കേണ്ട കാര്യമെന്തെന്നും ചോദിച്ചു. ആളുകളെ ഇങ്ങനെ ബ്രാൻഡ് ചെയ്യുകയും അവഹേളിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കാർഷിക നിയമങ്ങളെ അനുകൂലിച്ച അംഗങ്ങളെ ഒഴിവാക്കി സമിതി പുനഃസംഘടിപ്പിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടതിനെയാണ് കോടതി വിമർശിച്ചത്. എല്ലാവരെയും കേൾക്കാനും കോടതിക്കു മുന്പാകെ റിപ്പോർട്ട് സമർപ്പിക്കാനുമുള്ള അധികാരമാണ് സമിതിക്ക് നൽകിയിട്ടുള്ളത്. പ്രശ്നങ്ങളിൽ എന്തെങ്കിലും തീരുമാനമെടുക്കാനുള്ള അധികാരമില്ല. അങ്ങനെയുള്ളപ്പോൾ സമിതിക്കെതിരേ പക്ഷപാത പ്രശ്നം ഉന്നയിക്കേണ്ട കാര്യമെന്താണ്? നിയമത്തിൽ ഉചിതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് സമിതിയിൽ നിന്നു സ്വയം പിന്മാറിയ ഭൂപീന്ദർ സിംഗ് മൻ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ പല സന്ദർഭങ്ങളിൽ അഭിപ്രായം പറഞ്ഞെന്നു കരുതി അവരൊക്കെ അയോഗ്യരായി കണക്കാക്കുന്നതെങ്ങനെയാണ്? ജഡ്ജിമാർ തന്നെ വാദത്തിനിടയിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാറുണ്ട്. എന്നു കരുതി അവരൊക്കെ തീരുമാനങ്ങളെടുക്കാൻ കഴിവില്ലാത്തവർ ആണെന്നുണ്ടോയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ""നിങ്ങൾ സമിതിക്കു മുന്പിൽ ഹാജരാകില്ല എന്നുള്ള നിലപാട് മനസിലാക്കാവുന്നതേയുള്ളു. ഞങ്ങളാരും അതിനു നിർബന്ധിക്കുകയുമില്ല. എന്നാൽ, അഭിപ്രായം പറഞ്ഞു എന്നതിന്‍റെ പേരിൽ അധിക്ഷേപം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരാളെയും ഇത്തരത്തിൽ ബ്രാൻഡ് ചെയ്യേണ്ടതില്ല. അംഗങ്ങൾ പക്ഷപാതികളാണെന്നും കോടതിക്ക് പ്രത്യേക താത്പര്യങ്ങളുണ്ടെന്നുമാണ് നിങ്ങൾ പറയുന്നത്.


ഭൂരിപക്ഷാഭിപ്രായത്തിന്‍റെ പേരിൽ ആരെയും അധിക്ഷേപിക്കാനാകുമോയെന്നു ചോദിച്ച കോടതി, എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും വാക്കാൽ നിരീക്ഷിച്ചു.

നിയമങ്ങളെ അനുകൂലിച്ചെന്ന പേരിൽ സമിതിയിലെ നാലംഗങ്ങളെയും മാറ്റിയാൽ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാകുമോയെന്നും കോടതി ചോദിച്ചു. കാർഷിക രംഗത്തെ വിദഗ്ധരും വിശാലമായ രീതിയിൽ ചിന്തിക്കുന്നവരുമാണ് അവർ. ജഡ്ജിമാർ കാർഷിക രംഗത്തെ വിദഗ്ധരല്ലാത്തതു കൊണ്ടാണ് ഈ മേഖലയിൽ നിന്നുള്ള വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തിയതെന്നും കോടതി വിശദമാക്കി. എന്നിരുന്നാലും സമിതി പുനഃസംഘടിപ്പിക്കണമെന്ന ഭാരതീയ കിസാൻ മഹാപഞ്ചായത്ത് ഉൾപ്പെടെയുള്ളവരുടെ ഹർജിയിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ അടക്കമുള്ളവർക്ക് കോടതി നോട്ടീസയച്ചു. നിയമം പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നു വ്യക്തമാക്കിയ എട്ടോളം കർഷക സംഘടനകൾ, സമിതിക്കു മുന്പാകെ ഹാജരാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.