ന്യൂനപക്ഷ സഹായപദ്ധതികൾ അർഹരായവർക്കെല്ലാം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് കർദിനാൾമാർ
ന്യൂനപക്ഷ സഹായപദ്ധതികൾ അർഹരായവർക്കെല്ലാം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് കർദിനാൾമാർ
Wednesday, January 20, 2021 1:38 AM IST
ന്യൂഡൽഹി: മതസൗഹാർദം പൂർണമായി കാത്തുസൂക്ഷിച്ച് ന്യൂനപക്ഷങ്ങൾക്കുള്ള സഹായപദ്ധതികൾ അർഹരായ എല്ലാ വിഭാഗങ്ങൾക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കർദിനാൾമാരായ സിബിസിഐ പ്രസിഡന്‍റ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്‍റ് മാർ ജോർജ് ആലഞ്ചേരി, സിബിസിഐ മുൻ പ്രസിഡന്‍റ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സർക്കാർ സഹായങ്ങൾ നൽകുന്നതിൽ ജാതി, മത പരിഗണനകളേക്കാളേറെ സാന്പത്തിക മാനദണ്ഡം ഉണ്ടാകണം. വിദ്യാഭ്യാസം, വിശ്വാസ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കർദിനാൾമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്കായുള്ള സഹായ പദ്ധതികൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം നീതിപൂർവമാണെന്ന് ഉറപ്പാക്കണം. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ ആനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുകയെന്നത് പ്രധാനമാണ്.

സർക്കാർ ഫണ്ടുകളുടെ വിതരണത്തിൽ ഓരോ സമുദായത്തിനും അർഹമായതു കിട്ടണം. ക്രൈസ്തവർക്കും അർഹതപ്പെട്ടതു ലഭ്യമാകണം. കേരളത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇതിന്‍റെ പേരിൽ മതസൗഹാർദം തകർക്കപ്പെടരുതെന്നും കർദിനാൾമാർ പറഞ്ഞു. ലവ് ജിഹാദ് വിഷയം ചർച്ചയായില്ലെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അവർ വ്യക്തമാക്കി.

സാന്പത്തിക സംവരണം എന്നതിനേക്കാളേറെ സാന്പത്തിക സഹായങ്ങൾക്കുള്ള മാനദണ്ഡം സാന്പത്തികമാകണം. മതം അല്ല സംവരണത്തിനുള്ള അർഹത. മറിച്ച് പാവപ്പെട്ടവരിലെ പാവപ്പെട്ടവർക്കാകണം കിട്ടേണ്ടതെന്ന് മാർ ആലഞ്ചേരിയും മാർ ക്ലീമിസും പറഞ്ഞു. തത്വത്തിൽ ഇതിനോട് യോജിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയതായി കർദിനാൾമാർ അറിയിച്ചു.
പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ രാഷ്‌ട്രീയം വന്നതേയില്ല. അദ്ദേഹവും തങ്ങളും രാഷ്‌ട്രീയം പറഞ്ഞില്ല. വളരെ തുറന്ന മനോഭാവമായിരുന്നു പ്രധാനമന്ത്രിയുടേത്. സംവാദങ്ങളുടെ ആളാണ് മോദി. സഭയ്ക്കും കക്ഷിരാഷ്‌ട്രീയമില്ല. ഒരു പാർട്ടിയോടും തൊട്ടുകൂടായ്മയുടെ പ്രശ്നവുമില്ല.

എല്ലാവരെയും ഉൾക്കൊള്ളുകയെന്നതാണ് ക്രൈസ്തവമൂല്യം. സഭയുടെ ആവശ്യങ്ങൾ മനസിലാക്കി അവ നടപ്പാക്കാൻ ശ്രമിക്കുന്നവരോട് വിശ്വാസികൾക്ക് ആഭിമുഖ്യമുണ്ടാകും. സ്വതന്ത്രമായി രാഷ്‌ട്രീയ തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരാണ് കത്തോലിക്കർ.

കേരളത്തിൽ ഏതെങ്കിലുമൊരു മുന്നണിയോടോ പാർട്ടിയോടോ പ്രത്യേക മമതയോ അകൽച്ചയോ ഇല്ലെന്നു മാർ ആലഞ്ചേരി പറഞ്ഞു. എല്ലാ സമുദായങ്ങളുടെയും വോട്ടു നേടാൻ രാഷ്‌ട്രീയ പാർട്ടികൾ ശ്രമിക്കാറുണ്ട്. അതിൽ തെറ്റില്ല. ആർക്കു വോട്ടു ചെയ്യണമെന്ന് വ്യക്തികൾ തീരുമാനിക്കും. എല്ലാവരെയും സൗഹാർദപരമായാണു സ്വീകരിക്കുക. എന്നാൽ ചർച്ചയിൽ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പുറത്തു പറയുന്പോൾ നിഷേധിക്കേണ്ടിവന്നിട്ടുണ്ടെന്നും കർദിനാൾ വിശദീകരിച്ചു.


ഫാ. സ്റ്റാൻ സ്വാമിയുടെ മോചനകാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചു

ന്യൂഡൽഹി: തടവിൽ കഴിയുന്ന ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജൻസികളുടെ കാര്യങ്ങളിൽ സർക്കാരിനു നേരിട്ട് ഇടപെടുന്നതിനുള്ള പരിമിതിയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രശ്നത്തെക്കുറിച്ചു ബോധ്യമുണ്ടെന്നും വയോധികനായ വൈദികനോട് അനുകന്പയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി മാർ ക്ലീമിസ് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പേരിൽ ഭരണഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ കവരരുതെന്ന് കർദിനാൾമാർ ആവശ്യപ്പെട്ടു. സ്കൂളുകളും കോളജുകളും സ്ഥാപിക്കുന്നതിനും സ്വതന്ത്രമായി ഭരണം നടത്തുന്നതിനുമുള്ള അവകാശങ്ങൾ പ്രധാനമാണ്. വിദ്യാഭ്യാസത്തിന്‍റെ നയം മാത്രമാണു രൂപപ്പെടുത്തിയതെന്നും നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്പോൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പരിസ്ഥിതിലോല മേഖലകളെ സംരക്ഷിക്കുന്നതോടൊപ്പം മണ്ണിൽ പണിയെടുക്കുന്ന കർഷകരെ മാനുഷികമായി കാണണമെന്നും വന്യമൃഗ ശല്യത്തിൽനിന്നു കർഷകരെയും സാധാരണക്കാരെയും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായി മാർ ആലഞ്ചേരി പറഞ്ഞു. കസ്തൂരിരംഗൻ, ഗാഡ്ഗിൽ ശിപാർശകളുടെ പേരിൽ കർഷകരെ ദ്രോഹിക്കരുത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ കർഷകരെ ബുദ്ധിമുട്ടിക്കാതെ വേണം ഇതു നടപ്പാക്കാനെന്നും അദ്ദേഹം നിർദേശിച്ചു.

ദളിത് ക്രൈസ്തവരുടെ സംവരണവും അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള സഹായങ്ങളും ഉറപ്പാക്കണമെന്ന് കർദിനാൾമാർ ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരെ കൂടി സംവരണ പട്ടികയിൽ ഉൾപ്പെടുത്തണം. ജാതിയുടെ പേരിൽ വിവേചനം അവസാനിപ്പിക്കാനും സാന്പത്തികമായ മാനദണ്ഡം കണക്കാക്കി ദളിത് ക്രൈസ്തവർക്കു കൂടി ആനുകൂല്യങ്ങൾ നൽകണമെന്നും മൂവരും പറഞ്ഞു. ക്രൈസ്തവർക്കെതിരേ കാലാകാലങ്ങളായി നടക്കുന്ന വർഗീയവും രാഷ്‌ട്രീയവും തീവ്രവാദപരവുമായ അക്രമങ്ങളിലുള്ള ആശങ്ക അവർ പ്രധാനമന്ത്രിയോടു പങ്കുവച്ചു.

കേന്ദ്രസർക്കാരിന്‍റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളിൽ രേഖാമൂലം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രാഷ്‌ട്രീയത്തിന് അതീതമായി രാജ്യകാര്യങ്ങൾക്കായി ഭാവിയിലും ഇത്തരം ചർച്ചകൾ ഉണ്ടാകുമെന്നു കർദിനാൾമാരോടു പ്രധാനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.