കർഷകരുടെ ട്രാക്‌ടർ റാലി നിരോധിക്കാതെ സുപ്രീംകോടതി
കർഷകരുടെ ട്രാക്‌ടർ റാലി നിരോധിക്കാതെ സുപ്രീംകോടതി
Tuesday, January 19, 2021 12:40 AM IST
ന്യൂഡൽഹി: കർഷകസമരത്തിന്‍റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുന്നതു തടയണമെന്ന വിഷയത്തിൽ ഇടപെടില്ലെന്നു സുപ്രീംകോടതി. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ അതു നേരിടേണ്ടത് ഡൽഹി പോലീസാണ്. ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതും ഡൽഹി പോലീസാണെന്നു വ്യക്തമാക്കിയ കോടതി, നിയമപ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ പോലീസിനു സ്വാതന്ത്ര്യമുണ്ടെന്നും നിരീക്ഷിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ ന‌ടത്തുമെന്നു പ്രഖ്യാപിച്ച ട്രാക്ടർ റാലി തടയണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.

ഡൽഹിയിൽ ആരു വരണം, ആരു വരണ്ട എന്നു തീരുമാനിക്കുന്നതു കോടതിയല്ലെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച്, ക്രമസമാധാന പ്രശ്നമുണ്ടെങ്കിൽ അതിൽ ആദ്യം നടപടിയെടുക്കേണ്ടതു പോലീസിന്‍റെ പ്രാഥമിക അധികാരമാണെന്നും കൂട്ടിച്ചേർത്തു.

ഇതു സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നിയമവിരുദ്ധമായ രീതിയിലാണ് റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ ശ്രമിക്കുന്നതെന്ന് എജി വാദിച്ചു. അയ്യായിരത്തിൽ കൂടുതൽ ആളുകൾ ഡൽഹിയിലേക്കു ട്രാക്ടറുമായി കടക്കാനാണു ശ്രമം. അത് സങ്കീർണമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ കോടതി ഉത്തരവ് മുഖേന ഇതു തടയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, അധികാരം കൈയിലുള്ളവർ അത് ഉപയോഗിക്കാൻ കോടതി ഉത്തരവിന്‍റെ സഹായം തേടുന്നത് ഉചിതമല്ലെന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.


അതേസമയം, സമാധാനപരമായി ട്രാക്ടർ റാലി നടത്താൻ ഭരണഘടനാ പരമായി തങ്ങൾക്ക് അവകാശമുണ്ടെന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹി അതിർത്തിക്കുള്ളിൽ ട്രാക്ടർ റാലി നടത്താനാണ് തങ്ങളുടെ തീരുമാനം. അതിസുരക്ഷാ മേഖലയിലോ രാജ്പഥിലോ റാലി നടത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ഡൽഹിയിലെ ഔട്ടർ റിംഗ് റോഡിൽ റാലി നടത്താനാണ് ആലോചിക്കുന്നത്. ഇതു റിപ്പബ്ലിക് ദിന പരേഡിനെ ഒരു തരത്തിലും ബാധിക്കില്ല.

എന്നാൽ, അതിർത്തികൾ അടച്ച് തങ്ങളെ വീണ്ടും ഇവിടെ തളച്ചിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഭാരതീയ കിസാൻ യൂണിയൻ പഞ്ചാബ് ജനറൽ സെക്രട്ടറി പരംജിത് സിംഗ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.