കർഷകസമരം: സമിതിയിൽനിന്നു കർഷകനേതാവ് പിന്മാറി
കർഷകസമരം: സമിതിയിൽനിന്നു  കർഷകനേതാവ് പിന്മാറി
Friday, January 15, 2021 1:42 AM IST
ന്യൂഡൽഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽനിന്നു കർഷകസംഘടനാ നേതാവായ ഭൂപീന്ദർ സിംഗ് മൻ പിന്മാറി. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ് സമിതിയംഗങ്ങളെന്നു വ്യാപകമായി ആരോപണം ഉയർന്നിരിക്കേയാണ് ഭാരതീയ കിസാൻ യൂണിയന്‍റെയും ഓൾ ഇന്ത്യ കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും പ്രസിഡന്‍റായ ഭൂപീന്ദർ സിംഗ് മൻ പിന്മാറിയത്.

കർഷകരുടെയും ജനങ്ങളുടെയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് അറിയിച്ച ഭൂപീന്ദർ മൻ, പഞ്ചാബിന്‍റെയോ കർഷകരുടെയോ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

ഭൂപീന്ദർ സിംഗ് മൻ, അഗ്രിക്കൾച്ചറൽ ഇക്കോണമിസ്റ്റും കമ്മീഷൻ ഫോർ അഗ്രിക്കൾച്ചർ കോസ്റ്റ്സ് ആൻഡ് പ്രൈസസ് മുൻ ചെയർമാനുമായ അശോക് ഗുലാത്തി, സൗത്ത് ഏഷ്യ ഇന്‍റർനാഷണൽ ഫുഡ് പോളിസി ഡയറക്ടർ പ്രമോദ് കുമാർ ജോഷി, ശേത്കരി സംഘടൻ പ്രസിഡന്‍റ് അനിൽ ഘൻവത് എന്നിവരാണ് സുപ്രീംകോടതി നിയമിച്ച സമിതിയിലുള്ളത്.


അപകീർത്തി കേൾക്കേണ്ടി വന്ന ഈ കമ്മിറ്റിയിൽനിന്നുള്ള ആദ്യത്തെ പിന്മാറ്റം തങ്ങളുടെ ചെറിയ വിജയമാണെന്നും കർഷക സംഘടനാ നേതാക്കൾ പ്രതികരിച്ചു. ചില ഭേദഗതികളോടെ കാർഷിക നിയമം നടപ്പിലാക്കണമെന്ന് ഭൂപീന്ദർ സിംഗ് മൻ കേന്ദ്ര കൃഷിമന്ത്രിയുമായി ഡിസംബറിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു.

ഭാരതീയ കിസാൻ യൂണിയൻ ഇദ്ദേഹത്തെ പുറത്താക്കിയതാണെന്നും അതിനാലാണ് ഇപ്പോൾ സുപ്രീംകോടതി നിർദേശിച്ച സമിതിയിൽനിന്നു പിന്മാറിയതെന്നും സംയുക്ത് കിസാൻ മോർച്ച നേതാവ് രജീന്ദർ സിംഗ് ദീപ്സിംഗ് വാല ആരോപിച്ചു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.