അനുനയശ്രമം പാളി; ചർച്ച പരാജയം
അനുനയശ്രമം പാളി; ചർച്ച പരാജയം
Wednesday, December 2, 2020 12:54 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ അനുനയ നീക്കങ്ങൾ പാടേ തള്ളിയ കർഷകർ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. കർഷക പ്രക്ഷോഭം പ്രതിദിനം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രം ചർച്ചയ്ക്കു തയാറായത്.

കാർഷിക നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഉപാധിക്കും തങ്ങൾ വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന കർഷക പ്രതിനിധികൾ പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി രൂപീകരിക്കാമെന്ന സർക്കാരിന്‍റെ വാക്കും തള്ളി. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പദ്മശ്രീ, അർജുന അവാർഡ്, ഖേൽ രത്ന, ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ മടക്കിനൽകുമെന്നു പഞ്ചാബിൽനിന്നുള്ള പ്രമുഖ കായികതാരങ്ങൾ മുന്നറിയിപ്പു നൽകി.

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറന്‍റാണെന്നു ചർച്ചയിൽ പങ്കെടുത്ത കർഷക പ്രതിനിധികൾ പറഞ്ഞു. മൂന്നു മണിക്കൂറിലേറെ നീണ്ട ചർച്ച ഒരു പരിഹാരത്തിലും എത്താതെയാണു പിരിഞ്ഞത്. നിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം തുടരുക തന്നെ ചെയ്യും. സർക്കാർ മടക്കിനൽകുന്നത് വെടിയുണ്ടകൾ ആയാലും സമാധാന പരിഹാരമായാലും സ്വീകരിക്കുമെന്നാണു ചർച്ചയിൽ പങ്കെടുത്ത മുതിർന്ന കർഷക സംഘടനാ നേതാവ് ചന്ദ സിംഗ് പറഞ്ഞത്.

കർഷക പ്രതിനിധികളുമായി വ്യാഴാഴ്ച വീണ്ടും സർക്കാർ ചർച്ച നടത്തുമെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷക സംഘടനാ പ്രതിനിധികളെ ചെറിയ സംഘങ്ങളായി തിരിച്ചു ചർച്ച നടത്താമെന്നാണ് സർക്കാർ കർഷക പ്രതിനിധികളോട് പറഞ്ഞത്. എന്നാൽ, ഒരുമിച്ചല്ലാതെ ചർച്ചയ്ക്കില്ലെന്നു കർഷക സംഘടനകൾ വ്യക്തമാക്കി.


കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനു കർഷകസംഘടനാ നേതാക്കളെയും വിദഗ്ധരെയും സർക്കാർ പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാമെന്ന സർക്കാർ നിർദേശമാണ് കർഷക പ്രതിനിധികൾ തള്ളിയത്. സർക്കാർ ബലം പ്രയോഗിച്ചാലും സമരത്തിൽ ഉറച്ചുനിൽക്കുമെന്ന് സംയുക്ത സമരസമിതിൽ ഉൾപ്പെട്ട ഭാരതീയ കിസാൻ യൂണിയൻ നേതാവ് രൂപ് സിംഗ് പറഞ്ഞു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ-വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് ഡൽഹി വിജ്ഞാൻ ഭവനിൽ കർഷക സംഘടനാ പ്രതിനിധികളുമായി ആദ്യഘട്ടത്തിൽ ചർച്ച നടത്തിയത്.

അതിനിടെ, തലസ്ഥാന അതിർത്തിയിൽ ഡൽഹിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന റോഡിൽ കർഷകർ ഗതാഗതം സ്തംഭിപ്പിച്ചു. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചു സമരം ചെയ്യുമെന്നും കർഷകർ കഴിഞ്ഞ ദിവസംതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.

പഞ്ചാബിൽനിന്നു മാത്രം 31 കർഷക സംഘടനകളാണ് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്നത്. ഇവർ ഉൾപ്പെടെ 35 കർഷക സംഘടനാ പ്രതിനിധികളാണ് ഇന്നലെ സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയ്ക്കു മുൻപായി ബിജെപിയുടെ മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡയുടെ വസതിയിൽ യോഗം ചേർന്നു. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയാറാകണമെന്ന് മക്കൾ നീതി മണ്‍ട്രം നേതാവും നടനുമായ കമലഹാസൻ ആവശ്യപ്പെട്ടു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.