ചിമ്മിനി പ്രദേശത്തെ പരിസ്ഥിതിലോലമാക്കി
Monday, November 30, 2020 12:42 AM IST
ന്യൂഡൽഹി: തൃശൂർ ജില്ലയിൽ ചിമ്മിനി വന്യജീവി സങ്കേതത്തിനും ചൂലന്നൂർ മയിൽ സങ്കേതത്തിനും ചേർന്നുള്ള പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇഎസ്ഇസഡ്) കരട് വിജ്ഞാപനം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. ചിമ്മിനി വന്യജീവി സങ്കേതത്തിനു ചുറ്റും 92.52 ചതുരശ്ര കിലോമീറ്ററും ചൂലന്നൂർ മയിൽ സങ്കേതത്തിനു ചുറ്റും 8.86 ചതുരശ്ര കിലോമീറ്ററുമാണ് ഇഎസ്ഇസഡ് മേഖലയിൽ ഉൾപ്പെടുത്തുന്നത്.
ചിമ്മിനിയിൽ 90.65 ചതുരശ്ര കിലോമീറ്ററും ചൂലന്നൂരിൽ 6.58 ചതുരശ്ര കിലോമീറ്ററും വനമേഖലയാണ്.


2016 ജൂലൈ 28നു പുറത്തിറക്കിയ കരട് പിൻവലിച്ചാണ് ചിമ്മിനിക്കുവേണ്ടി പുതിയതു പ്രസിദ്ധപ്പെടുത്തിയത്. ചൂലന്നൂരുമായി ബന്ധപ്പെട്ട് 2015 ഡിസംബർ ഏഴിലെ കരടും പിൻവലിച്ചിട്ടുണ്ട്. പുതിയ കരട് വിജ്ഞാപനങ്ങളിൽ 60 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാം. 60 ദിവസത്തിനു ശേഷം സംസ്ഥാന സർക്കാർ അടക്കമുള്ള ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തി വനം, പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.