ലോകത്തിലെ മികച്ച ജീവശാസ്ത്രജ്ഞരിൽ ജസ്യൂട്ട് വൈദികൻ ഡോ. ഇഗ്നാസിമുത്തുവും
ലോകത്തിലെ മികച്ച ജീവശാസ്ത്രജ്ഞരിൽ ജസ്യൂട്ട് വൈദികൻ ഡോ. ഇഗ്നാസിമുത്തുവും
Sunday, November 29, 2020 12:18 AM IST
പാളയംകോട്ട(തമിഴ്നാട്): ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയിലെ ആദ്യസ്ഥാനങ്ങളിലൊന്നിൽ തമിഴ്നാട്ടിൽനിന്നുള്ള ജസ്യൂട്ട് വൈദികനും.

തമിഴ്നാട്ടിലെ പാളയംകോട്ടൈയിലുള്ള സെന്‍റ് സേവ്യേഴ്സ് കോളജ് ഡയറക്ടർ ഡോ. ശൗരി മുത്തു ഇഗ്നാസിമുത്തുവിനാണ് ഈ ബഹുമതി. നേരത്തെ കോയന്പത്തൂരിലെ ഭാരതിയാർ സർവകലാശാല, ചെന്നൈയിലെ മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ വൈസ് ചാൻസലർ ആയിരുന്നു ഫാ. ഇഗ്നാസിമുത്തു.

ജീവശാസ്ത്രഗവേഷണ മേഖലയിൽ ലോകമെന്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞർ തയാറാക്കിയ പ്രബന്ധങ്ങൾ പരിശോധിച്ചശേഷമാണു യുഎസിലെ ശാസ്ത്രജ്ഞർ ഫാ. ഇഗ്നാസിമുത്തുവിന്‍റെ ഗവേഷണമികവിനെക്കുറിച്ച് എടുത്തുപറയുന്നത്. ജീവശാസ്ത്രമേഖലയിൽ 1985 മുതൽ 2019 വരെ ഫാ. ഇഗ്നാസിമുത്തു നൽകിയ സംഭാവനകളാണു പരിശോധനയ്ക്കു വിധേയമായത്. കഴിഞ്ഞ 20 വർഷവും പട്ടികയിൽ ആയിരത്തിനു താഴെയായിരുന്നു ഫാ. ഇഗ്നാസിമുത്തുവിന്‍റെ സ്ഥാനം.


ഇതിനകം 800ലധികം പ്രബന്ധങ്ങളും 80 പുസ്തകങ്ങളും എഴുപത്തൊന്നുകാരനായ ഫാ. ഇഗ്നാസി മുത്തുവിന്‍റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 ഇന്ത്യൻ പേറ്റന്‍റുകളും രണ്ട് യുഎസ് പേറ്റന്‍റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികൻ നൂറിലധികം വിദ്യാർഥികൾക്കു ഡോക്ടറൽ ഗവേഷണത്തിനു ഗൈഡായും പ്രവർത്തിച്ചു.

ഒരു പ്രാണിയുടെ പേര് ഫാ. ഇഗ്നാസിമുത്തുവിനോടുള്ള ബഹുമാനാർഥം ജാക്ലിപ്സ് ഇഗ്നാസിമുത്തു എന്നാണ് അറിയപ്പെടുന്നത്. ഒരു സ്വഭാവിക മോളിക്യൂളിനു ഇഗ്നാസിമൈസിൻ എന്ന പേരു ശാസ്ത്രലോകം നൽകിയതും ഗവേഷണമേഖലയിലെ മികവിനുള്ള അംഗീകാരമാണ്. കോവിഡിനെതിരെ പ്രകൃതിദത്ത സാനിറ്റൈസർ വികസിപ്പിച്ചെടുത്തിനു പിന്നിലും ഫാ. ഇഗ്നാസിമുത്തുവിന്‍റെ ശ്രമങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.