ബംഗളൂരു നഗരത്തിന് പുണ്യമായി സെബാസ്റ്റ്യൻ വില്ല
ബംഗളൂരു നഗരത്തിന് പുണ്യമായി സെബാസ്റ്റ്യൻ വില്ല
Friday, November 27, 2020 2:29 AM IST
ബംഗളൂരു: തലചായ്ക്കാനിടമില്ലാത്ത ഏഴു കുടുംബങ്ങൾക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഭവനസമുച്ചയമൊരുക്കി ബംഗളൂരു മത്തിക്കരെ സെന്‍റ് സെബാസ്റ്റ്യൻസ് ഫൊറോന ഇടവകയുടെ കരുതൽ. വ്യവസായമേഖലയായ പീനിയയിൽ ഏതൊരു ആഢംബര ഭവനസമുച്ചയത്തോടും കിടപിടിക്കുന്നവിധത്തിൽ സെബാസ്റ്റ്യൻ വില്ല എന്നപേരിൽ ഉയർന്നുനിൽക്കുന്ന ഈ ഫ്ളാറ്റ് സമുച്ചയം ബംഗളൂരുവിലെ ക്രൈസ്തവകൂട്ടായ്മയുടെ പ്രതീകംകൂടിയാകുകയാണ്.

വീട്ടുവാടകയ്ക്കു വക കണ്ടെത്താനാകാതെ ദുരിതത്തിലായ ഇടവകാംഗങ്ങളെ തിരിച്ചറിഞ്ഞ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫിന്‍റെ മനസിലുദിച്ച ആശയം ഇടവകാംഗങ്ങളൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. ട്രസ്റ്റിമാരും കമ്മിറ്റി അംഗങ്ങളും ഇടവകജനവും ഈ ദൗത്യം ഏറ്റെടുത്തപ്പോൾ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടുപോയി.

ഇടവകാംഗവും ആദ്യകാല ട്രസ്റ്റിമാരിലൊരാളുമായ തൃശൂർ ചിറ്റാട്ടുകര സ്വദേശി പി.ജെ. തോമസ് പഴുന്നാന സൗജന്യമായി പീനിയയിൽ ഇടവകയ്ക്കു നൽകിയ 90 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലത്താണ് 14 മാസംകൊണ്ട് സെബാസ്റ്റ്യൻ വില്ല ഉയർന്നിരിക്കുന്നത്.

1200 ചതുരശ്ര അടി പ്ലോട്ടിൽ ഉയർന്നിരിക്കുന്ന ഈ അഞ്ചുനില ഫ്ളാറ്റ് സമുച്ചയം നിർമാണത്തിന് ഒരു കോടിയിലേറെ രൂപ ചെലവായി. വികാരി ഫാ. മാത്യുവിനൊപ്പം അസി. വികാരി ഫാ. എബി ഒറ്റക്കണ്ടത്തിൽ, ട്രസ്റ്റിമാരായ സണ്ണി തോമസ്, വിനോദ് വിൻസെന്‍റ്, വി.വി. ജോണി, ജോസ് വേങ്ങത്തടം, സെബാസ്റ്റ്യൻ വില്ല കൺവീനർ എം.ജെ. ഫ്രാൻസിസ്, സെക്രട്ടറി വി.ഡി. വർഗീസ്, ട്രഷറർ ജയൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ നിതാന്ത പരിശ്രമമാണ് ഈ വില്ല. കഴിഞ്ഞദിവസം മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഭവനസമുച്ചയത്തിന്‍റെ കൂദാശാകർമം നിർവഹിച്ചു.

മത്തിക്കരെ ഇടവകസമൂഹത്തിന്‍റെ കാരുണ്യപ്രവൃത്തിക്ക് കേരളവും സാക്ഷ്യംവഹിച്ചിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് ഇടുക്കി രൂപതയിലെ മച്ചിപ്ലാവ് ഇടവകയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് ലഭ്യമാക്കാൻ 35 ലക്ഷത്തോളം രൂപ നൽകിയിരുന്നു. ബംഗളൂരുവിലെ ഇതര ഇടവകകൾക്കൊപ്പം മത്തിക്കരെ ഇടവകയുടെ നേതൃത്വത്തിൽ പ്രളയകാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ശേഖരിച്ച് അയച്ചും മാതൃക സൃഷ്ടിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.