കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ഉത്സവം
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ഉത്സവം
Thursday, October 22, 2020 1:05 AM IST
ന്യൂഡൽഹി: ദസ്റ ആഘോഷങ്ങൾക്കു മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2019-2020 വർഷം കണക്കാക്കി 30.67 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് നൽകാനുള്ള തീരുമാനത്തിന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 3,737 കോടി രൂപ ഇതിനായി ചെലവാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിക്കവേ പറഞ്ഞു. വിജയദശമിക്ക് മുൻപായി ഒറ്റത്തവണയായി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ ബോണസ് തുക എത്തും.

റെയിൽവേ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐഡിസി എന്നീ സ്ഥാപനങ്ങളിലെ 16.97 ലക്ഷം നോണ്‍ ഗസറ്റഡ് ജീവനക്കാർക്ക് പ്രൊഡക്ടിവിറ്റി അടിസ്ഥാനത്തിൽ ബോണസ് ലഭിക്കും. ഇതിന് 2,791 കോടി രൂപ ചെലവാകും. ഇതര കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ 13.70 ലക്ഷം ജീവനക്കാർക്ക് നോണ്‍ പ്രൊഡക്ടിവിറ്റി അടിസ്ഥാനത്തിലും ബോണസ് ലഭിക്കും. ഇതിന് 946 കോടി രൂപയും ചെലവാകും.

എല്ലാ വർഷവും ദസ്റയ്ക്കു മുൻപ് പ്രഖ്യാപിക്കാറുള്ള ബോണസ് കോവിഡ് പ്രതിസന്ധി കാരണം മുടങ്ങുമോ എന്ന ആശങ്കയ്ക്കിടയാണ് പ്രഖ്യാപിച്ചത്. ബോണസ് ഉടൻ നൽകണം എന്നാവശ്യപ്പെട്ട് ഈ മാസം 22ന് ഓൾ ഇന്ത്യ റെയിൽവേയ്സ് ഫെഡറേഷൻ രണ്ടു ദിവസത്തെ രാജ്യവ്യാപക സമരത്തിനും ആഹ്വാനം ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധനവ് മരവിപ്പിച്ചിരുന്നു.


ഇടത്തരക്കാരുടെ കൈവശം ഉത്സവകാലത്ത് ബോണസ് പണം വിപണിയിൽ എത്തുന്നത് സന്പദ്‌വ്യവസ്ഥയെ ഉണർത്തുമെന്നാണ് പ്രകാശ് ജാവഡേക്കർ പറഞ്ഞത്. സാന്പത്തിക മാന്ദ്യത്തിൽനിന്നു കരകയറാനും വിപണിയിലേക്ക് കൂടുതൽ പണമെത്തിക്കാനും കേന്ദ്രസർക്കാർ ജീവനക്കാർക്ക് പുതിയ ആനുകൂല്യങ്ങൾ ഒരാഴ്ച മുൻപ് ധനമന്ത്രി നിർമല സീതാരാമനും പ്രഖ്യാപിച്ചിരുന്നു. അവധി യാത്രാ ബത്തയും (എൽടിസി) മുൻകൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ.

മുൻപ് രാജ്യത്തിനകത്തു യാത്ര ചെയ്യുന്നതിനും വീടുകളിൽ പോയി വരുന്നതിനുമായിരുന്നു കേന്ദ്രസർക്കാർ ജീവനക്കാർക്ക് എൽടിസി അനുവദിച്ചിരുന്നത്. വിമാന, ട്രെയിൻ യാത്രകളുടെ തുക ജീവനക്കാർക്ക് റീ ഇന്പേഴ്സ്മെന്‍റായി നൽകുകയായിരുന്നു. ഇപ്പോൾ കോവിഡ് കാലത്ത് യാത്രകൾക്കു പരിമിതിയുള്ളതിനാലാണ് ഇത് കാഷ് വൗച്ചറുകളാക്കി മാറ്റിയത്. പരിഷ്കരിച്ച അവധിയാത്രാബത്ത അനുസരിച്ച് ലീവ് എൻകാഷ്മെന്‍റ് തുകയും ടിക്കറ്റ് നിരക്കിന് മൂന്ന് മടങ്ങുള്ള തുകയും ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കാം. പന്ത്രണ്ടു ശതമാനം ജിഎസ്ടിയുടെ പരിധിയിൽ വരുന്ന ഭക്ഷ്യേതര ഉത്പന്നങ്ങൾ വാങ്ങാനാണ് അനുവദിക്കുക.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.