ഡാർക്ക് നെറ്റിലൂടെ മയക്കുമരുന്നു വ്യാപാരം: നാലംഗ സംഘം പിടിയിൽ
ഡാർക്ക് നെറ്റിലൂടെ മയക്കുമരുന്നു  വ്യാപാരം: നാലംഗ സംഘം പിടിയിൽ
Wednesday, September 30, 2020 12:24 AM IST
ബംഗളൂരു: ഇന്‍റർനെറ്റിലെ ഡാർക്ക് നെറ്റ് എന്ന സൗകര്യം ഉപയോഗപ്പെടുത്തി ബിറ്റ്കോയിൻ വഴി മയക്കുമരുന്നുകടത്തുന്ന നാലംഗ സംഘത്തെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൈയോടെ പിടികൂടി.

നെതർലൻഡിൽനിന്നെത്തിയ പാഴ്സലിൽ 750 എക്സ്റ്റസി ടാബ്‌ലറ്റുകൾ (എംഡിഎംഎ) ജൂലൈയിൽ എൻസിബി ബംഗളൂരു സംഘം പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍റർനെറ്റ്‌ വഴിയുള്ള മയക്കുമരുന്നു വ്യാപാരത്തെക്കുറിച്ച് വിവരം ലഭിക്കുന്നതും മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ കെ. പ്രമോദ്, മുഖ്യ ആസൂത്രകൻ ഫഹിം, കൂട്ടാളികളായ എ. ഹഷീർ, എസ്.എസ്. ഷെട്ടി എന്നിവർ പിടിയിലാകുന്നതും. സെപ്റ്റംബർ 24ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കരിഞ്ചന്തയും മയക്കുമരുന്നു വ്യാപാരവുമുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികൾക്കായി ഹാക്കർമാരും മറ്റും ഉപയോഗപ്പെടുത്തുന്നത് ഡാർക്ക് നെറ്റിനെയാണ്. ഇതുപയോഗിക്കുന്നവരുടെ ഐപി വിലാസമോ മറ്റു വിവരങ്ങളോ ലഭ്യമാകില്ല എന്നതിനാൽ ഇത്തരക്കാർ അത്രപെട്ടെന്ന് അന്വേഷണ ഏജൻസികളുടെ കണ്ണിൽപെടില്ല.


വെബ് സീരീസ് കണ്ടതിലൂടെയാണ് ഡാർക്ക് നെറ്റിനെക്കുറിച്ചും ബിറ്റ് കോയിനെക്കുറിച്ചും ഫഹിം കൂടുതൽ അറിയുന്നതും മയക്കുമരുന്നു കച്ചവടത്തിനായി ഈ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നതും. ഇന്ത്യയുടെ പലഭാഗത്തും ഇത്തരത്തിൽ മയക്കുമരുന്ന് എത്തിച്ചുനല്കിയിട്ടുണ്ട്. കർണാടകയിലെ ഉഡുപ്പിയിൽ വിവിധ കോളജുകളിൽ പാഴ്സലുകൾ എത്തിച്ചിട്ടുണ്ടെന്ന് ഫഹിം മൊഴി നല്കി.

കർണാടകയിലെ സിനിമാതാരങ്ങൾക്കും ഗായകർക്കും മയക്കുമരുന്നു വിതരണം ചെയ്തെന്ന കേസിൽ കേരളത്തിൽനിന്നുള്ള മൂന്നുപേരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. സിനിമാ മേഖലയിലെ മയക്കുമരുന്നു കേസ് സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. 15 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇവരിൽ കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.