ഗിൽജിത്-ബാൾട്ടിസ്ഥാൻ: പാക്കിസ്ഥാനെതിരെ കടുത്ത പ്രതിഷേധവുമായി ഇന്ത്യ
ഗിൽജിത്-ബാൾട്ടിസ്ഥാൻ: പാക്കിസ്ഥാനെതിരെ  കടുത്ത പ്രതിഷേധവുമായി ഇന്ത്യ
Wednesday, September 30, 2020 12:24 AM IST
ന്യൂഡൽഹി:അധിനിവേശ കാഷ് മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന പാക്കിസ്ഥാന്‍റെ പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ജമ്മു-കാഷ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ അനധികൃത കുടിയേറ്റവും പാക് അധിനിവേശ കാഷ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണവും മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാന്‍റെ നീക്കമെന്ന് വിദേശകാര്യമന്ത്രാലയം ഡൽഹിയിൽ പറഞ്ഞു.

ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ നവംബർ 15നു തെരഞ്ഞെടുപ്പു നടത്തുമെന്നാണ് പാക്കിസ്ഥാന്‍റെ പ്രഖ്യാപനം. എന്നാൽ ഗിൽജിത്-ബാൾട്ടിസ്ഥാൻ ഉൾപ്പെടെ ജമ്മു-കാഷ്മീരും ലഡാക്കും രാജ്യത്തിന്‍റെ അവിഭാജ്യഘടകമായതിനാൽ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് ഇന്ത്യ പറയുന്നു.


അനധികൃതമായി കൈവശംവച്ച മേഖലയിൽ പാക്കിസ്ഥാന് ഒരവകാശവും ഇല്ലെന്നും അനധികൃത കുടിയേറ്റക്കാർ ഉടൻ ഒഴിഞ്ഞുപോകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.