രാജപരിവേഷത്തിൽ മോദി
രാജപരിവേഷത്തിൽ മോദി
Thursday, August 6, 2020 1:09 AM IST
ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് രാജ പരിവേഷത്തിൽ. രാവിലെ ഹനുമാൻഗഡി ക്ഷേത്രത്തിൽ പരിക്രമണത്തിനെത്തിയ മോദിയെ പ്രധാന പൂജാരി വെള്ളിമകുടവും തലപ്പാവും ഷാളും നൽകി സ്വീകരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയെ അനുഗമിച്ചു. സുവർണ നിറത്തിലുള്ള കുർത്തയും വെള്ള മുണ്ടുമായിരുന്നു മോദിയുടെ വേഷം.

അയോധ്യയിൽ ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന ബിജെപിയുടെ കൊടുന്പിരിക്കൊണ്ട പ്രചാരണത്തിന്‍റെ ഭാഗമായിരുന്ന നരേന്ദ്ര മോദി ഇന്നലെ 29 വർഷത്തിനുശേഷമാണ് വീണ്ടും അയോധ്യയിൽ എത്തിയത്. 40 കിലോയുള്ള വെള്ളിക്കല്ല് ശിലാസ്ഥാപനത്തിന്‍റെ ഭാഗമായി മോദി പ്രതിഷ്ഠിച്ചതോടെ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനമായ രാമക്ഷേത്ര നിർമാണത്തിന് പ്രാരംഭമായി. രണ്ടായിരത്തോളം തീർഥാടന കേന്ദ്രങ്ങളിൽ നിന്നെത്തിച്ച മണ്ണും നൂറു നദികളിലെ ജലവും ചടങ്ങിനായി എത്തിച്ചിരുന്നു.

ഹനുമാൻഗഡി ക്ഷേത്ര ദർശനത്തിന് ശേഷം രാംലല്ല മന്ദിരത്തിൽ കൂടി ദർശനം നടത്തിയ ശേഷമാണ് മോദി ഭൂമിപൂജ നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, രാം മന്ദിർ ട്രസ്റ്റ് പ്രസിഡന്‍റ് മഹന്ത് നിത്യ ഗോപാൽ ദാസ്, യുപി ഗവർണർ അനന്ദിബെൻ പട്ടേൽ എന്നിവരും 135 ആത്മീയ ആചാര്യൻമാരും ഉൾപ്പെടെ 175 ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽനിന്നു വിട്ടുനിൽക്കും എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ബിജെപി നേതാവ് ഉമാഭാരതിയും സ്ഥലത്തെത്തിയിരുന്നു. രാമജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഏറ്റവും ഒടുവിലത്തെ നിമിഷത്തിലാണ് ഉമാഭാരതിയെ ക്ഷണിച്ചു വരുത്തിയത്.


രാമക്ഷേത്ര നിർമാണത്തിനായി രാജ്യവ്യാപകമായി രഥയാത്ര നടത്തിയ എൽ.കെ അഡ്വാനിയും മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷിയും വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് ചടങ്ങ് വീക്ഷിച്ചത്.

രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അണിനിരന്നവരെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. സാമൂഹിക സാഹോദര്യത്തിന്‍റെയും നീതിന്യായ വ്യവസ്ഥയുടെയും ഫലമായാണ് രാമക്ഷേത്രം നിർമിക്കുന്നത്. രാമക്ഷേത്രം രാമരാജ്യം എന്ന ആശയത്തിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യയുടെ പ്രതീകമായി പരിണമിക്കുമെന്നും രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു. ഉപരാഷ്‌ട്രപതി എം. വെങ്കയ്യ കുടുംബത്തോടൊപ്പം വസതിയിലിരുന്ന് ചടങ്ങിന്‍റെ ലൈവ് ദൃശ്യങ്ങൾ വീക്ഷിച്ചു.

രാമക്ഷേത്ര നിർമാണ ആരംഭം വരെ കാര്യങ്ങൾ എത്തിച്ച എല്ലാവരുടെയും പാദങ്ങളിൽ നമസ്കരിക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു.

രാമക്ഷേത്ര നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃപാടവത്തെയാണ് കാണിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു. കോവിഡ് പോസിറ്റീവ് ആയത് കാരണം അമിത്ഷായ്ക്ക് ചടങ്ങിൽ പങ്കെടുക്കാനായില്ല. എല്ലാ ഇന്ത്യക്കാർക്കും അഭിമാനം പകരുന്ന നിമിഷമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.