സുശാന്തിന്‍റെ മുൻ മാനേജരുടെ ആത്മഹത്യ ബിഹാർ പോലീസ് അന്വേഷിക്കും
സുശാന്തിന്‍റെ മുൻ മാനേജരുടെ ആത്മഹത്യ  ബിഹാർ പോലീസ് അന്വേഷിക്കും
Monday, August 3, 2020 12:17 AM IST
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മുൻ മാനേജർ ദിശ സാലിയൻ ആത്മഹത്യ ചെയ്ത കേസ് ബിഹാർ പോലീസ് അന്വേഷിക്കും. ആവശ്യമെങ്കിൽ ബോളിവുഡ് സിനിമാപ്രവർത്തകരുടെ മൊഴിയെടുക്കും. നേരത്തെ മുംബൈ പോലീസ് സിനിമാപ്രവർത്തകരുടെ അ‌ടക്കം 40 പേരുടെ മൊഴിയെടുത്തിരുന്നു. സുശാന്തിന്‍റെ കുടുംബാംഗങ്ങൾ, മഹേഷ് ഭട്ട്,സഞ്ജയ് ലീല ബൻസാലി, ആദിത് ചോപ്ര തു‌ടങ്ങിയവർ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് എടുത്തത്. സുശാന്തിന്‍റെ അച്ഛന്‍റെ പരാതി പ്രകാരമാണു ബിഹാർ പോലീസ് കേസെടുത്തത്.

പാറ്റ്ന പോലീസ് സൂപ്രണ്ട് വിനയ് തിവാരി ഇന്നലെ മുംബൈയിലെത്തി. സുശാന്തിന്‍റെ മരണം സംബന്ധിച്ച് അന്വേഷണത്തിനായി നാലംഗ ബിഹാർ പോലീസ് സംഘം നേരത്തെതന്നെ മുംബൈയിലെത്തിയിരുന്നു. ജൂൺ 14ന് ആയിരുന്നു സുശാന്ത് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്‍റെ മരണത്തിന് ഒരാഴ്ച മുന്പായിരുന്നു മുൻ മനേജർ ദിശ സാലിയൻ(28) കെട്ടിടത്തിനു മുകളിൽനിന്നു ചാടി മരിച്ചത്. സുശാന്തിനെക്കൂടാതെ ഭാരതി സിംഗ്, റിയ ചക്രവർത്തി, വരുൺ ശർമ തു‌ടങ്ങിയ താരങ്ങളുടെ മാനേജരായും ദിശ പ്രവർത്തിച്ചിട്ടുണ്ട്.


സുശാന്തിന്‍റെ സുഹൃത്തും ക്രിയേറ്റീവ് കണ്ടെന്‍റ് മാനേജരുമായ സിദ്ധാർഥ് പിതാനിയെയും ബിഹാർ പോലീസ് ചോദ്യം ചെയ്യും. സുശാന്തിനൊപ്പം കഴിഞ്ഞ ഒരു വർഷം താമസിച്ചയാളാണു സിദ്ധാർഥ്. സുശാന്തിന്‍റെ കാമുകിയായിരുന്ന റിയ ചക്രവർത്തിക്കെതിരേ മൊഴി നല്കാൻ സുശാന്തിന്‍റെ കുടുംബാംഗങ്ങൾ തനിക്കുമേൽ സമ്മർദം ചെലുത്തുകയാണെന്നു കാണിച്ച് മുംബൈ പോലീസിനു സിദ്ധാർഥ് പിതാനി നേരത്തെ ഇ-മെയിൽ അയച്ചിരുന്നു. സുശാന്തിന്‍റെ അച്ഛന്‍റെ പരാതിയിൽ റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും എതിരെ ബിഹാർ പോലീസ് കേസെ‌‌ടുത്തിരുന്നു. തന്‍റെ മകന്‍റെ പണവും സ്വത്തുക്കളും റിയ തട്ടിയെടുത്തുവെന്നാണു സുശാന്തിന്‍റെ അച്ഛൻ കൃഷ്ണകുമാർ സിംഗ് ആരോപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.