ഒളിയാക്രമണത്തിൽ തു‌‌‌ടങ്ങി ഏറ്റുമുട്ടലിൽ ഒടുങ്ങി
ഒളിയാക്രമണത്തിൽ തു‌‌‌ടങ്ങി ഏറ്റുമുട്ടലിൽ ഒടുങ്ങി
Friday, July 10, 2020 11:56 PM IST
ജൂലൈ 3: കാൺപുരിനു സമീപം ബിക്രു ഗ്രാമത്തിൽ കൊടും കുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളികൾ ഡിഎസ്പി ഉൾപ്പെടെ എട്ടു പോലീസുകാരെ വെടിവച്ചു കൊലപ്പെടുത്തി.
മണിക്കൂറുകൾക്കം ദുബെയുടെ രണ്ട് കൂട്ടാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ജൂലൈ 4: റെയ്ഡിനെക്കുറിച്ച് വികാസ് ദുബെയ്ക്കു വിവരം ചോർത്തി നല്കിയതിന്‍റെ പേരിൽ ചൗബേപുർ സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിയെ യുപി പോലീസ് സസ്പെൻഡ് ചെയ്തു.

ജൂലൈ 5: വികാസ് ദുബെയുടെ ഉറ്റ അനുയായി ദയാശങ്കർ അഗ്നിഹോത്രി കാൺപുരിൽ നടന്ന ഏറ്റുമുട്ടലിൽ അറസ്റ്റിലായി.

ജൂലൈ 6: മൂന്നു പോലീസുകാരെക്കൂടി സസ്പെൻഡ് ചെയ്തു. വിനയ് തിവാരിയും വികാസ് ദുബെയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, കൊല്ലപ്പെട്ട ഡിഎസ്പി ദേവേന്ദ്ര മിശ്ര കത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങൾ അന്വേഷിക്കുമെന്നു യുപി പോലീസ്.

ജൂലൈ 7: ചൗബേപുർ പോലീസ് സ്റ്റേഷനിലെ 68 പോലീസുകാരെയും സ്ഥലം മാറ്റി.
ദുബെയുമായി ബന്ധമുള്ള മൂന്നു പേർകൂടി അറസ്റ്റിലായി.

മുൻ കാൺപുർ നഗർ എഎസ്പിയായ ഡിഐജി അനന്ത് ദേവിനെ മൊറാദാബാദിലെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി(പിഎസി)യിലേക്കു മാറ്റി


ജൂലൈ 8: ദുബെയുടെ കൂട്ടാളിയെ പോലീസ് വെടിവച്ചു കൊന്നു. ആറ് കൂട്ടാളികൾ അറസ്റ്റിൽ
സസ്പെൻഷനിലായിരുന്ന സബ് ഇൻസ്പെക്ടർമാരായ വിനയ് തിവാരി, ബിക്രു ബീറ്റ് ഇൻ ചാർജ് കെ.കെ. ശർമ എന്നിവർ അറസ്റ്റിൽ.വികാസ് ദുബെയുടെ ഭാര്യാസഹോദരൻ രാജു നിഗം മധ്യപ്രദേശിലെ ഷാദോളിൽ അറസ്റ്റിലായി.

ജൂലൈ 9: മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നു വികാസ് ദുബെയെ അറസ്റ്റ് ചെയ്തു. ഇയാളെ യുപി പോലീസിനു കൈമാറി.

വികാസ് ദുബെയുടെ കൂട്ടാളികളായ പ്രഭാത്, പ്രവീൺ എന്നിവർ യുപിയിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.

ദുബെയുടെ ഭാര്യയെയും മകനെയും യുപി പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു.
ജൂലൈ 10: പോലീസ് കസ്റ്റഡിയിലൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയെ കാൺപുരിനു പോലീസ് വെടിവച്ചുകൊന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.