കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ
കൊടുംകുറ്റവാളി വികാസ് ദുബെ അറസ്റ്റിൽ
Friday, July 10, 2020 12:52 AM IST
ഭോപ്പാൽ/ലക്നോ: യുപിയിൽ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കൊടും കുറ്റവാളി വികാസ് ദുബെയെ മധ്യപ്രദേശിൽനിന്ന് അറസ്റ്റ് ചെയ്തു. ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നാണ് ഇയാൾ അറസ്റ്റിലായത്. പോലീസുകാർ പേരു ചോദിച്ചപ്പോൾ താൻ വികാസ് ദുബെയാണെന്ന് ഇയാൾ ആക്രോശിച്ചു. ദുബെയുടെ രണ്ട് അനുയായികളും അറസ്റ്റിലായി.

ദുബെയെ മധ്യപ്രദേശ് പോലീസ് ഇന്നലെ വൈകുന്നേരം യുപി പോലീസിനു കൈമാറി. ഇയാളെ റോഡ്മാർഗം യുപിയിലെത്തിച്ചു. കഴിഞ്ഞദിവസം ദുബെയെ ഫരീദാബാദിൽ കണ്ടിരുന്നു. അവിടെനിന്ന് ദുബെ എങ്ങനെയാണു മധ്യപ്രദേശിലെത്തിയതെന്നു കണ്ടെത്താനായിട്ടില്ല. ഒരു പോലീസുകാരനാണ് ദുബെയെ തിരിച്ചറിഞ്ഞതെന്നു പോലീസ് പറയുന്നു. എന്നാൽ, പ്രസാദം വാങ്ങുന്നതിനിടെ കടയുടമയാണ് വികാസ് ദുബെയെ തിരിച്ചറിഞ്ഞതെന്നാണു ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.

ഇന്നലെ യുപിയിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ദുബെയുടെ രണ്ട് അനുയായികളെ പോലീസ് വധിച്ചു. ബുധനാഴ്ച അറസ്റ്റിലായ കാർത്തികേയ എന്നയാൾ പോലീസുകാരന്‍റെ കൈത്തോക്കുമായി രക്ഷപ്പെടാൻ ശ്രമിക്കവേയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പോലീസ് വാഹനത്തിന്‍റെ ടയർ പഞ്ചറായ തക്കംനോക്കി കാർത്തികേയ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കാർത്തികേയ നടത്തിയ വെടിവയ്പിൽ രണ്ട് എസ്ടിഎഫ് സംഘാംഗങ്ങൾക്കു പരിക്കേറ്റു.പോലീസ് സംഘം നടത്തിയ പ്രത്യാക്രമ ണത്തിൽ കാർത്തികേയ കൊല്ലപ്പെട്ടു. ഇറ്റാവയിൽ നടന്ന ഏറ്റുമുട്ടലിൽ പ്രവീൺ എന്ന കുറ്റവാളിയും കൊല്ലപ്പെട്ടു. കാൺപുർ ആക്രമണത്തിനുശേഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് അക്രമികൾ കൊല്ലപ്പെട്ടു.


ജൂലൈ രണ്ടിനു രാത്രി ദുബെയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേർക്കുണ്ടായ വെടിവയ്പിൽ ഡിഎസ്പി ഉൾപ്പെടെ എട്ടു പോലീസുകാരാണു കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.