മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം ഒഴിവാക്കി ; ഒൻപതു മുതൽ 12 വരെയുള്ള സിബിഎസ്‌ഇ സിലബസ് വെട്ടിച്ചുരുക്കി
മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം ഒഴിവാക്കി ; ഒൻപതു മുതൽ 12 വരെയുള്ള സിബിഎസ്‌ഇ സിലബസ് വെട്ടിച്ചുരുക്കി
Thursday, July 9, 2020 12:34 AM IST
ന്യൂഡൽഹി: പൗരത്വം, മതേതരത്വം, മതം, ജനാധിപത്യം, ജനാധിപത്യ അവകാശങ്ങൾ, ഫെഡറലിസം, ദേശീയത, പരിണാമ സിദ്ധാന്തം എന്നിവ മുതൽ നോട്ട് അസാധുവാക്കലും ജിഎസ്ടിയും വരെയുള്ളവ പഠന സിലബസിൽ നിന്നു സിബിഎസ്‌ഇ പൂർണമായി നീക്കം ചെയ്തതു വൻ വിവാദമായി. കോവിഡിനെ തുടർന്നു ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളിൽ 30 ശതമാനം കുറവു വരുത്തിയതിന്‍റെ മറവിലാണു പല ക്ലാസുകളിലെയും സുപ്രധാന പാഠ്യഭാഗങ്ങൾ ഒഴിവാക്കിയത്.

പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് മതേതരത്വം, പൗരത്വം, ദേശീയത, ഫെഡറലിസം എന്നിവ പാടേ നീക്കം ചെയ്തതായി സിബിഎസ്‌സിയുടെ പാഠ്യപരിഷ്കാര വിജ്ഞാപനം വ്യക്തമാക്കി.

ഇതേ പോലെ 9, 10, 11, 12 ക്ലാസുകളിലെ വിവിധ വിഷയങ്ങളിൽ നിന്നു പ്രധാന പാഠഭാഗങ്ങൾ മൊത്തത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

നടുക്കി; തീരുമാനം റദ്ദാക്കണം: പ്രതിപക്ഷം

ജനാധിപത്യം, പൗരത്വം, മതേതരത്വം എന്നിവ മുതൽ പരിണാമം വരെ പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരേ കോണ്‍ഗ്രസ്, സിപിഎം, തൃണമൂൽ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നിരവധി അധ്യാപകരും വിദ്യാർഥികളും പ്രതിഷേധിച്ചു. കേന്ദ്രസർക്കാരിന്‍റെ ചിന്താഗതിയും ഇടുങ്ങിയ മനോഭാവവുമാണ് ഇതിലൂടെ പുറത്തായതെന്നു വിദ്യാഭ്യാസ വിദഗ്ധരും കുറ്റപ്പെടുത്തി.

പൗരത്വം, ഫെഡറലിസം, മതേതരത്വം, ഇന്ത്യാ വിഭജനം തുടങ്ങിയ പ്രധാന പാഠഭാഗങ്ങൾ ഒഴിവാക്കിയത് ഞെട്ടിപ്പിച്ചുവെന്നും തീരുമാനം പിൻവലിക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ നെടുംതൂണായ മതേതരത്വവും ഫെഡറലിസവും പാഠഭാഗത്തു നിന്നു നീക്കിയതിലൂടെ എന്തു സന്ദേശമാണു നൽകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി ചോദിച്ചു. തീരുമാനം ഉടൻ റദ്ദാക്കണമെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സിബിഎസ്ഇ ഒഴിവാക്കിയ പാഠഭാഗങ്ങൾ

ന്യൂഡൽഹി: കോവിഡിനെ തുടർന്നു ഒൻപതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളിൽ 30 ശതമാനം കുറവു വരുത്തിയതിന്‍റെ ഭാഗമാ യി ഒഴിവാക്കിയ പാഠഭാഗങ്ങ ൾ ചുവടെ:

ക്ലാസ് 12

പൊളിറ്റിക്കൽ സയൻസ്: ആസൂത്രണ കമ്മീഷനും പഞ്ചവൽസര പദ്ധതികളും, അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ എന്നിവരുമായുള്ള ഇന്ത്യയുടെ ബന്ധവും മേഖലയിലെ താത്പര്യങ്ങളും, ഇന്ത്യയിലെ സാമൂഹ്യവും പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങളും എന്നിവ പൂർണമായി നീക്കി.

ഹിസ്റ്ററി: കോളോണിയലിസവും കണ്‍ട്രിസൈഡും, കോളോണിയൽ നഗരങ്ങൾ, വിഭജനം മനസിലാക്കൽ എന്നിവ ഇനി പഠിക്കേണ്ട .


ബിസിനസ് സ്റ്റഡീസ്: നോട്ട് അസാധുവാക്കൽ നീക്കം ചെയ്തു.
ഇക്കണോമിക്സ്: വിദ്യാഭ്യാസ മേഖലയിലെ വളർച്ച, ജൈവകൃഷി അടക്കം ബദൽ കൃഷി രീതികൾ.

ജ്യോഗ്രഫി: അന്താരാഷ്ട്ര വ്യാപാരം, ഭൂമി വിഭവങ്ങളും കൃഷിയും.
ഫിസിക്സ്: കാർബണ്‍ റെസിസ്റ്റേഴ്സ്, കാർബണിന്‍റെ കളർ കോഡ്, ഡേവിസണ്‍- ജെർമർ പരീക്ഷണം, റോഡിയോ ആക്ടിവിറ്റി.

ക്ലാസ് 11

പൊളിറ്റിക്കൽ സയൻസ്: ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ഒന്നാം ബുക്കിലെ ഫെഡറലിസം, ലോക്കൽ ഗവണ്‍മെന്‍റുകളെക്കുറിച്ചുള്ള ഭാഗത്തെ എന്താണു ത്രിതല പഞ്ചായത്തുകളുടെ ആവശ്യകത, വളർച്ച എന്നിവ നീക്കി. പൊളിറ്റിക്കൽ തിയറിയെന്ന രണ്ട ാം ബുക്കിലെ പൗരത്വം, ദേശീയത, മതേതരത്വം എന്നിവ പൂർണമായി നീക്കം ചെയ്തു.

ഹിസ്റ്ററി: സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ, നാടോടി രാജവംശങ്ങൾ, ആദ്യകാല സമൂഹങ്ങൾ.
ഇക്കണോമിക്സ്: മൊണോപളി, മൊണോപോളിസ്റ്റിക് കോംപറ്റീഷനും അവയുടെ രീതികളും അർഥവും.

ബിസിനസ് സ്റ്റഡീസ്: ജിഎസ്ടി
ജ്യോഗ്രഫി: കാലാവസ്ഥ, പ്രകൃചി ദുരന്തങ്ങൾ.
ഫിസിക്സ്: ഹീറ്റ് എൻജിനുകളും റെഫ്രിജിറേറ്ററും, ചൂട്, താപനില, ഹീറ്റ് ട്രാൻസഫർ കണ്ടക്‌ഷൻ, കണ്‍വെൻഷനും റേഡിയേഷനും.

ക്ലാസ് 10

സാമൂഹ്യശാസ്ത്രം: ജനാധിപത്യവും അതിന്‍റെ വൈവിധ്യവും, ജനാധിപത്യത്തിനുള്ള വെല്ലുവിളികൾ, ജനകീയ പോരാട്ടങ്ങളും മുന്നേറ്റങ്ങളും, ലിംഗഭേദം, മതവും ജാതിയും, വനവും വന്യജീവികളും, അച്ചടി സംസ്കാരവും ആധുനിക ലോകവും.

ഇംഗ്ലീഷ്: ദി മിഡ്നൈറ്റ് വിസിറ്റർ, ഹൗ ടു ടെൽ വൈൽഡ് ആനിമൽസ്.
സയൻസ്: പാരന്പര്യവും പരിണാമവും, മനുഷ്യ നേത്രത്തിലെ ലെൻസിന്‍റെ പ്രവർത്തനം, ഉൗർജസ്രോതസുകൾ, മെറ്റലുകളും അല്ലാത്തവയും.
കണക്ക്: ത്രികോണത്തിന്‍റെ ആവാസം, ത്രികോണത്തിന്‍റെ നിർമാണം, കോണിന്‍റെ ഖണ്ഡം (ഫ്രസ്റ്റം).

ഹിന്ദി: മഹാവീർ പ്രസാദ് ദ്വിവേദിയുടെ കുടർകോണ്‍ ക ഖണ്ഡാൻ, സ്ത്രീശിക്ഷാ കേ വിരോധി.

ക്ലാസ് 9

സാമൂഹ്യശാസ്ത്രം: ഇന്ത്യയിലെ ജനാധിപത്യ അവകാശങ്ങൾ, ഭക്ഷ്യസുരക്ഷ, ജനസംഖ്യ എന്നീ അധ്യായങ്ങൾ അപ്പാടെ ഒഴിവാക്കി.

ശാസ്ത്രം: ഫ്ളോട്ടേഷൻ, ശബ്ദം, ഭക്ഷ്യവിഭവ സ്രോതസുകളുടെ മെച്ചപ്പെടുത്തൽ.
കണക്ക്: ത്രികോണങ്ങൾ, യൂക്ലിഡ്സ് ജ്യോമട്രി, ഹിസ്റ്റോഗ്രാംസ്.
ഇംഗ്ലീഷ്: യൂസ് ഓഫ് പാസീവ് വോയിസ് പ്രിപ്പസിഷൻസ്.
ഹിന്ദി: മഹാദേവി വർമയുടെ മേരേ ബച്പൻ കേ ദിൻ, ഹസാരി പ്രസാദ് ദ്വിവേദിയുടെ ഏക് കുത്ത ഒൗർ മൈന.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.