സേനാ പിന്മാറ്റം അതീവ ജാഗ്രതയോടെ
സേനാ പിന്മാറ്റം അതീവ ജാഗ്രതയോടെ
Wednesday, July 8, 2020 12:26 AM IST
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽനിന്നുള്ള ചൈനയുടെ സേനാ പിന്മാറ്റത്തെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ് മേഖലയിലെ പട്രോളിംഗ് പോയിന്‍റ് 15-ൽനിന്നും ഗൽവാനിലെ യഥാർഥ നിയന്ത്രണ രേഖയിൽനിന്നും ചൈനയുടെ സൈന്യം രണ്ടു കിലോമീറ്റർ പിന്നോട്ടു മാറിയിട്ടുണ്ട്. ഹോട്ട് സ്പ്രിംഗിന് അടുത്തുള്ള ഗോഗ്രയിൽനിന്നുള്ള പിന്മാറ്റം ഇന്നു പൂർത്തിയാകും. ഈ മേഖലകളിൽനിന്നും ഇപ്പോൾ ഇന്ത്യൻ സൈന്യവും രണ്ടു കിലോമീറ്റർ പിൻവാങ്ങിയിട്ടുണ്ട്. ഇനി ഈ മേഖലകളിൽ പട്രോളിംഗ് നടത്താനുള്ള അധികാരം സംബന്ധിച്ചാകും സൈനികതലത്തിൽ നടക്കുന്ന ചർച്ചയിലെ മുഖ്യ അജൻഡ. രണ്ടാഴ്ചയ്ക്കുള്ളിൽ കമാൻഡർ തലത്തിലുള്ള നാലാംഘട്ട ചർച്ച നടക്കുമെന്നാണ് ഇപ്പോഴുള്ള വിവരം.

അതിനിടെ, ശ്രീനഗർ വ്യോമസേന താവളത്തിലെ ആൾബലവും ആയുധബലവും ശക്തമാക്കി. ഇന്ത്യ-ചൈന അതിർത്തിക്കടുത്ത ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലും വ്യോമസേന സന്നാഹങ്ങൾ ശക്തമാക്കി. അതിനിടെ, ഗൽവാൻ താഴ‌‌‌്‌വരയിലെ പട്രോളിംഗ് പോയിന്‍റ് 14ൽ ഇന്ത്യ ഹെലിപാഡ് സജ്ജീകരിച്ചു എന്ന ആരോപണവുമായി ചെനയുടെ ദേശീയ ടെലിവി ഷൻ രംഗത്തെത്തി. ഇതു വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങളും ചാനൽ പുറത്തുവിട്ടു. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണമോ വിശദീകരണമോ ഇതുവരെ ഉണ്ടായിട്ടില്ല.
ഗൽവാനിലെ പട്രോളിംഗ് പോയിന്‍റ് 14ൽ ഉള്ള ക്യാന്പുകൾ ചൈന ഞായറാഴ്ചതന്നെ നീക്കം ചെയ്തിരുന്നു.

നിലവിൽ ഇരുസേനകൾക്കും ഇടയിൽ ഇപ്പോഴുള്ള നാലു കിലോമീറ്റർ ബഫർ സോണിൽ ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ചും ഡ്രോണുകൾ ഉപയോഗിച്ചും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഈ നാലു കിലോമീറ്റർ ദൂരപരിധിയിൽ ഇരുപക്ഷത്തുനിന്നുമുള്ള സേനകൾ നിലവിൽ പട്രോളിംഗ് നടത്തില്ല.

ഗൽവാൻ താഴ്‌വരയിലെ മൂന്നു സ്ഥലങ്ങളിൽനിന്നു മാത്രമാണ് ചൈന തിങ്കളാഴ്ച പിൻവാങ്ങിയത്. ഇതോടെ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് ഇന്ത്യൻ സേനയും ഒന്നര കിലോമീറ്റർ പിന്നോട്ടു മാറിയിരുന്നു. എന്നാൽ, പാങ്ങോംഗ് തടാകത്തിൽനിന്നുകൂടി ചൈന പിന്മാറിയാൽ മാത്രമേ ഇക്കാര്യത്തിൽ ഉറപ്പു പറയാൻ കഴിയൂവെന് നാണ് കരസേനയുടെ വിലയിരുത്തൽ.

നിലവിൽ പീപ്പിൾസ് ലിബറേഷൻ ആർമി പിൻവാങ്ങിയ മൂന്ന് പോയിന്‍റുകളിലും അവർക്ക് നിലവിലെ സാഹചര്യത്തിൽ നിലയുറപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളായിരുന്നു.

എന്നാൽ, പാങ്ങോംഗ് തീരത്ത് സ്ഥിതിവിശേഷങ്ങൾ ചൈനയ്ക്ക് ഏറെ അനുകൂലമാണ്. മാത്രമല്ല ഇവിടെ ഫിംഗർ നാല് വരെ ചൈന റോഡും നിർമിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി സേനാ പിന്മാറ്റം നടത്തണമെന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴുള്ള ധാരണ. സൈനികതലത്തിലും നയതന്ത്രതലത്തിലും നടന്ന ചർച്ചകൾക്കു പിന്നാലെ ചൈനയാണ് നേരിയ തോതിൽ എങ്കിലും പിന്മാറ്റം തുടങ്ങിവച്ചത്. ഞായറാഴ്ച രാവിലെ 8.45 നുതന്നെ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ചൈന പിന്മാറ്റം തുടങ്ങിയ വിവരം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ഫോണിൽ വിളിച്ചറിയിച്ചു. അന്നു വൈകുന്നേരംതന്നെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാംഗ് യിയുമായുള്ള വീഡിയോ കോണ്‍ഫറൻസിംഗ് കൂടിക്കാഴ്ചയും നടന്നു.

1,597 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർഥ നിയന്ത്രണ രേഖയിൽ സമാധാനം പുലരാൻ ഇന്ത്യൻ സൈന്യത്തിന് മേഖലയിൽ പട്രോളിംഗ് നടത്താനുള്ള അധികാരം പുനഃസ്ഥാപിക്കണമെന്ന് അജിത് ഡോവൽ ആവശ്യപ്പെട്ടു. പാങ്ങോംഗ് തടാകത്തിന്‍റെ വടക്കൻ തീരത്തുള്ള ഇന്ത്യൻ സേനയുടെ പട്രോളിംഗ് അധികാരം പുനഃസ്ഥാപിച്ചു കിട്ടുന്നതു വഴി മാത്രമേ നയതന്ത്ര ചർച്ച വിജയത്തിലെത്തി എന്നുറപ്പിക്കാൻ കഴിയൂ.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.