ലോക്ക് ഡൗണിൽ ഗാർഹിക പീഡനം രൂക്ഷമായെന്നു റിപ്പോർട്ട്
ലോക്ക് ഡൗണിൽ ഗാർഹിക പീഡനം രൂക്ഷമായെന്നു റിപ്പോർട്ട്
Saturday, July 4, 2020 1:29 AM IST
ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കാലയളവിൽ രാജ്യത്ത് സ്ത്രീകൾക്കെതിരേയുള്ള അക്രമവും ഗാർഹിക പീഡനവും രൂക്ഷമായ നിലയിലെന്നു റിപ്പോർട്ട്. ജൂണിൽ മാത്രം 2043 പരാതികൾ ദേശീയ വനിതാ കമ്മീഷനു ലഭിച്ചതായും ഇത് കഴിഞ്ഞ എട്ട് മാസത്തേതിലും ഉയർന്ന നിരക്കാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 452 പരാതികൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്.

കഴിഞ്ഞ സെപ്റ്റംബറിനു ശേഷമുള്ള കണക്കുകളാണു ദേശീയ വനിതാ കമ്മീഷൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ 2379 പരാതികൾ കമ്മീഷനു ലഭിച്ചിരുന്നു. അതിനുശേഷം ജൂണിലാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. 2020 മേയിൽ 1500 പരാതികളും ഏപ്രിലിൽ 800ഉം മാർച്ചിൽ 1347 പരാതികളും ദേശീയ വനിതാ കമ്മീഷനു ലഭിച്ചിരുന്നു.


ജൂണിൽ ലഭിച്ച പരാതികളിൽ 252 എണ്ണം സ്ത്രീധനവുമായി ബന്ധപ്പെട്ടവയാണ്. 113 പരാതികൾ സൈബർ ക്രൈമുമായി ബന്ധപ്പെട്ടവയും പോലീസ് നടപടിയെടുക്കാതെ തള്ളിക്കളഞ്ഞതുമാണ്. 27 പരാതികൾ സ്ത്രീധനത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന പരാതികളിലുള്ള ഇടപെടൽ മുഖേനെയാണ് പരാതികൾ വർധിച്ചതെന്നു കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.