ഇരട്ട കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ഹൈക്കോടതി
ഇരട്ട കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ഹൈക്കോടതി
Wednesday, July 1, 2020 12:43 AM IST
മധുര: തൂത്തുക്കുടിയിലെ സാത്താൻകുളത്ത് പോലീസ് കസ്റ്റഡിയിൽ അച്ഛനും മകനും മരിക്കാനിടയായ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു മദ്രാസ് ഹൈക്കോടതി. സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുന്പോഴേക്കും തെളിവുകൾ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നു കോടതി വിലയിരുത്തി.

മികച്ച ട്രാക്ക് റിക്കാർഡുള്ള ക്രൈംബ്രാഞ്ച് ഡിഎസ്പി അനിൽകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി കോടതി നിയമിച്ചു. പോലീസുകാർക്കെതിരേ കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ജസ്റ്റീസുമാരായ പി.എൻ. പ്രകാശ്, ബി. പുകഴേന്തി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.


കോടതി ഉത്തരവിനു തൊട്ടുപിന്നൈല തൂത്തുക്കുടി എസ്പി, ദക്ഷിണമേഖലാ ഐജി എന്നിവരെ സർക്കാർ സ്ഥലം മാറ്റി. കോവിൽപെട്ടി മജിസ്ട്രേറ്റിന്‍റെ അന്വേഷണം തടസപ്പെടുത്തിയ തൂത്തുക്കുടി എഎസ്പി കെ. കുമാർ, ഡിഎസ്പി സി. പ്രതാപൻ, സാത്താൻകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ മഹാജൻഎന്നിവർ കോടതിയിൽ നേരിട്ടു ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.