കോവിഡ് ഇൻഷ്വറൻസുമായി കേന്ദ്രസർക്കാർ
കോവിഡ് ഇൻഷ്വറൻസുമായി കേന്ദ്രസർക്കാർ
Monday, June 29, 2020 12:32 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിൽ കോവിഡ് ചികിത്സ ലൈഫ്, ജനറൽ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുത്തണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റി. ഇതിനായി കൊറോണ രക്ഷക്, കോവിഡ് കവച് എന്നീ പേരുകളിലായി രണ്ട് ഇൻഷ്വറൻസ് പദ്ധതികൾക്കും രൂപം നൽകി. എല്ലാ കന്പനികളും ഇതേ പേരുതന്നെ പിന്തുടരണമെന്നാണ് നിർദേശം.

കോവിഡ് ഇൻഷ്വറൻസ് ജൂലൈ പത്തു മുതൽ ആരംഭിക്കാനാണ് വിവിധ ഇൻഷ്വറൻസ് കന്പനികൾക്കു നിർദേശം നിൽകിയിട്ടുള്ളത്. 50,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപവരെയാണ് പ്രീമിയം തുക. കോവിഡ് കവച് ഇൻഷ്വറൻസ് എടുത്താൽ കോവിഡ് ചികിത്സയ്ക്കായി എത്ര തുക ചെലവിട്ടോ ആ പണം മുഴുവൻ ഇൻഷ്വറൻസ് കന്പനികൾ നൽകേണ്ടിവരും. കൊറോണ രക്ഷകിന് ഒരു നിശ്ചിത തുകയാണ് ഇൻഷ്വറൻസ് തുക. ഹോം ക്വാറന്‍റൈനിൽ കഴിയുന്ന 14 ദിവസത്തെ ചെലവും ഇൻഷ്വറൻസ് പരിധിയിൽ ഉൾപ്പെടും. ആരോഗ്യപ്രവർത്തകർക്ക് അഞ്ച് ശതമാനം ഡിസ്കൗണ്ട് ഉണ്ട്.

രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ഇൻഷ്വറൻസ് റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയാണ് കന്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ജൂലൈ 10 മുതൽ ആരംഭിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


കോവിഡ് പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്യുന്ന രീതിയിലാണ് പുതിയ ഇൻഷ്വറൻസുകൾ. കോവിഡ് രോഗികൾക്കുള്ള ചികിത്സയും ഇതോടെ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാകും. ഇത്തരം പോളിസികളിൽ അനവധി ആഡ് ഓണ്‍ സേവനങ്ങൾ പാടില്ല. കോവിഡുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ എല്ലാം പോളിസി കവർ ചെയ്തിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

15 ദിവസമായിരിക്കും പോളിസിയുടെ വെയിറ്റിംഗ് പീരിയഡ്. പോളിസി എടുത്ത് 15 ദിവസത്തിനുള്ളിലുള്ള ക്ലെയിമുകൾ അനുവദിക്കുന്നതല്ല. ഈ പോളിസിയിൽ ഉൾപ്പെടുന്ന ആശുപത്രി ചെലവുകൾ മുറിവാടക, നഴ്സിംഗ് കെയർ, താമസച്ചെലവ്, ഇതെല്ലാംകൂടി പരമാവധി 5000 രൂപയാണ്. ഡോക്ടറുടെ സേവനങ്ങൾ, ഒപ്പറേഷൻ തിയറ്റർ, അനസ്തേഷ്യ, ഓക്സിജൻ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 2000 രൂപ ആംബുലൻസ് സഹായമുണ്ടാകും. ആശുപത്രി വാസത്തിന് മുന്പുള്ള മെഡിക്കൽ ചെലവുകൾ 30 ദിവസത്തേയ്ക്ക് ബാധകമാണ്. പ്രീമിയം ഒരു മാസം, മൂന്ന് മാസത്തിലൊരിക്കലോ ആറുമാസം കൂടുന്പോഴോ വർഷത്തിലൊരിക്കലോ ഗഡുക്കളായി അടയ്ക്കാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.