ലോക്ക് അഴിയുന്നു ; മൂന്നു ഘട്ടങ്ങളായി ലോക്ക് ഡൗൺ പിൻവലിക്കും
ലോക്ക് അഴിയുന്നു ; മൂന്നു ഘട്ടങ്ങളായി ലോക്ക് ഡൗൺ പിൻവലിക്കും
Saturday, May 30, 2020 11:56 PM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നു.

എന്നാൽ, അതിവ്യാപന മേഖലകളിൽ നിയന്ത്രണങ്ങൾ ജൂണ്‍ 30 വരെ തുടരും. മറ്റു മേഖലകളിൽ ജൂണ്‍ ഒന്നു മുതൽ സാധാരണ നിലയിൽ പ്രവർത്തനങ്ങൾ ആരംഭിക്കും.
• ജൂണ്‍ എട്ടു മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.
• ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകൾക്കു വിലക്കില്ല. യാത്രകൾക്കു പ്രത്യേക അനുമതിയും ആവശ്യമില്ല.
• രാത്രി ഒന്പതു മുതൽ പുലർച്ചെ അഞ്ചു വരെ രാത്രികാല കർഫ്യു തുടരും.
• പൊതു സ്ഥലങ്ങളിൽ മുഖാവരണവും സാമൂഹിക അകലം പാലിക്കലും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ തുടരും.

നാലാംഘട്ടം ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചാം ഘട്ട നിയന്ത്രണ നിർദേശങ്ങളും പ്രവർത്തനാനുമതി ഉള്ളവയുടെ പട്ടികയും പ്രഖ്യാപിച്ചത്.

• കണ്ടെയ്ൻമെന്‍റ് സോണുകളെ ജില്ലാ അധികൃതർക്കു നിർണയിക്കാം. ഈ മേഖലകളിൽ അവശ്യസർവീസുകൾക്കു മാത്രമേ അനുമതിയുണ്ടാകൂ. അതിവ്യാപന മേഖലകൾക്കു പുറത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്താം.
• പൊതുജനാരോഗ്യ ജാഗ്രതയുടെ പേരിൽ വേണമെങ്കിൽ സംസ്ഥാനങ്ങൾക്ക് അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം.
• 10 വയസിനു താഴെയുള്ളവർ , 65 വയസിനു മുകളിലുമുള്ളവർ, ഗർഭിണികൾ, രോഗികൾ തുടങ്ങിയവർ വീടുകളിൽ തുടരണം. ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.

• നിലവിലുള്ള പാസഞ്ചർ, ശ്രമിക് ട്രെയിൻ സർവീസ് തുടരും. ആഭ്യന്തര വിമാന സർവീസുകളും തുടരും. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വിമാന സർവീസുകളും തുടരും.

• ജോലിസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ജില്ലാ അധികൃതർ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

കഴിയുന്നിടത്തോളം സ്ഥാപനങ്ങൾ വീട്ടിൽ ഇരുന്നുള്ള വർക്ക് ഫ്രം ഹോം മാതൃക പ്രോത്സാഹിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം " അൺലോക്ക് വൺ' എന്ന പേരിൽ പുറത്തിറക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു.

അതേസമയം, പൊതുപരിപാടികൾക്കും ചടങ്ങുകൾക്കുമുള്ള വിലക്കു തുടരും.


മൂന്നു ഘട്ടങ്ങൾ ഇങ്ങനെ

• ഒന്നാം ഘട്ടം

ജൂണ്‍ എട്ടു മുതൽ ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കാം.

• രണ്ടാംഘട്ടം

സ്കൂളുകൾ, കോളജുകൾ, വിവിധ പരിശീലന കേന്ദ്രങ്ങൾ എന്നിവ ജൂലൈയിൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു പ്രവർത്തനം ആരംഭിക്കും.

• മൂന്നാം ഘട്ടം

അന്താരാഷ്‌ട്ര വിമാന സർവീസ്, മെട്രോ റെയിൽ, സിനിമാ തിയറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകൾ, വിനോദ പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ തുറക്കാം. തീയതി പിന്നീടു തീരുമാനിക്കും.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.