പലിശ വീണ്ടും കുറച്ചു; മോറട്ടോറിയം മൂന്നു മാസംകൂടി
പലിശ വീണ്ടും കുറച്ചു; മോറട്ടോറിയം മൂന്നു മാസംകൂടി
Saturday, May 23, 2020 12:19 AM IST
മുംബൈ: രാജ്യം സാന്പത്തിക മാന്ദ്യത്തിലാണെന്നു റിസർവ് ബാങ്ക്. ഈ ധനകാര്യവർഷം ജിഡിപി കുറയും. വിലക്കയറ്റത്തിന്‍റെ കാര്യത്തിലും വ്യക്തതയില്ലെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.

നിശ്ചിത തീയതിക്കു മുന്പേ ചേർന്ന പണനയ കമ്മിറ്റി (എംപിസി)യുടെ നിഗമനങ്ങളും തീരുമാനങ്ങളും വെളിപ്പെടുത്തിക്കൊണ്ടാണു ഗവർണർ ഇതു പറഞ്ഞത്. അടിസ്ഥാന പലിശനിരക്ക് 0.40 ശതമാനം കുറച്ച എംപിസി വായ്പകളുടെ തിരിച്ചടവിനുള്ള മോറട്ടോറിയം മൂന്നു മാസംകൂടി നീട്ടി. ഭവന- വാഹന വായ്പകൾക്കും ടേം ലോണുകൾക്കും രാജ്യത്തു പലിശനിരക്കു കുറയാനും അതുവഴി മൂലധന നിക്ഷേപവും വായ്പയും വർധിക്കാനും നിരക്കു കുറയ്ക്കൽ സഹായിക്കും. മോറട്ടോറിയം നീട്ടുന്നതു ബാങ്കുകളുടെ പ്രശ്നവായ്പകളുടെ തോത് കുറയ്ക്കും.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഇതു രണ്ടാം തവണയാണ് റീപോ, റിവേഴ്സ് റീപോ നിരക്കുകൾ കുറയ്ക്കുന്നത്. മാർച്ചിൽ ഈ നിരക്കുകൾ 0.75 ശതമാനം കുറച്ചതാണ്. ഇന്നലെ റീപോ 4.4-ൽനിന്നു നാലു ശതമാനവും റിവേഴ്സ് റീപോ 3.75ൽനിന്നു 3.35 ശതമാനവുമാക്കി. ഇതോടെ രണ്ടു മാസത്തിനിടെ റീപോ നിരക്കിൽ 1.15 ശതമാനം കുറവു വന്നു. 2000-നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി ഈ അടിസ്ഥാന പലിശനിരക്കുകൾ.


കയറ്റുമതി വായ്പകൾക്ക് (പ്രീ/പോസ്റ്റ് ഷിപ്മെന്‍റ് ക്രെഡിറ്റ്) കാലാവധി 12-ൽനിന്നു 15 മാസമാക്കിയതു കയറ്റുമതി വായ്പകൾ പ്രശ്നവായ്പകളാകാതിരിക്കാൻ സഹായിക്കും.

ടേം ലോണുകളുടെ മോറട്ടോറിയം കാലാവധി മേയ് 31-ന് അവസാനിക്കാനിരുന്നത് ഓഗസ്റ്റ് 31 വരെയാക്കി. മോറട്ടോറിയം കാലത്തുള്ള പലിശബാധ്യത ആറു മാസം കഴിയുന്പോൾ വേറൊരു ടേം ലോൺ ആക്കി മാറ്റാമെന്ന് ഇന്നലത്തെ പ്രഖ്യാപനത്തിൽ പറയുന്നു. മോറട്ടോറിയം വായ്പ എടുത്തവർക്ക് കൂടുതൽ സമയം നല്കുന്നുണ്ടെങ്കിലും അക്കാലത്തെ പലിശ പിന്നീടു നല്കേണ്ടിവരുന്നു. തന്മൂലം കടമെടുത്തവർക്കു മോറട്ടോറിയം ആദായകരമല്ല. എന്നാൽ, ബാങ്കുകൾക്ക് കടത്തിന്‍റെ ഗഡുവും പലിശയും കിട്ടാതിരിക്കുന്നതിന്‍റെ പേരിൽ ഉടനേ പ്രശ്നകടമായി കണക്കിൽപ്പെടുത്തി നഷ്ടത്തിനുവേണ്ട വകയിരുത്തൽ നടത്തുന്നത് ഒഴിവായിക്കിട്ടും.

കോവിഡ് മഹാമാരിയുടെ ആഘാതം പ്രതീക്ഷിച്ചതിലും വലുതാണെന്നു ഗവർണർ ദാസ് പറഞ്ഞു. വേണ്ടിവന്നാൽ ഇനിയും പലിശ കുറയ്ക്കാനുള്ള സന്നദ്ധതയും ദാസ് പ്രകടിപ്പിച്ചു.
പണനയ കമ്മിറ്റിയിലെ അഞ്ചുപേർ നിരക്ക് 0.4 ശതമാനം കുറയ്ക്കുന്നതിനെ അനുകൂലിച്ചു. ഒരാൾ 0.25 ശതമാനം കുറച്ചാൽ മതിയെന്ന നിലപാടിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.