കോവിഡ് ഹോട്ട് സ്പോട്ടുകൾ ഒരു മാസത്തേക്ക് അടച്ചിടും
കോവിഡ് ഹോട്ട് സ്പോട്ടുകൾ ഒരു മാസത്തേക്ക് അടച്ചിടും
Monday, April 6, 2020 12:24 AM IST
ന്യൂഡൽഹി: കോവിഡിന്‍റെ അതിവ്യാപന മേഖലകൾ ഒരു മാസത്തേക്ക് അടച്ചിടുന്നത് ഉൾപ്പടെയുള്ള കർശന നിയന്ത്രണ പരിപാടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇത്തരം മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഓഫീസുകളോ തുറന്നു പ്രവർത്തിക്കില്ല. പൊതു, സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തരുതെന്നും മന്ത്രാലയത്തിന്‍റെ നിർദേശത്തിൽ പറയുന്നു.

അവസാനമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ 20 പേജുള്ള നിർദേശങ്ങളിൽ പറയുന്നു.

കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ് സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ യോഗം ചേർന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരും ജില്ലാ തല ആരോഗ്യ അധികൃതരും ചീഫ് സെക്രട്ടറിമാരും പങ്കെടുത്തു.

രാജ്യത്ത് 472 പുതിയ കോവിഡ് കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തതായും 11 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3374 ആയി. 79 പേർ ഇതുവരെ മരിച്ചു. 267 പേർ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.


എന്നാൽ, വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3624 ആണ്. ഇതുവരെ 106 പേർ മരിക്കുകയും 284 പേർ സുഖം പ്രാപിച്ച് ആശുപത്രി വിടുകയും ചെയ്തതായും പിടിഐ റിപ്പോർട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടന്ന് നേരത്തേതന്നെ ആക്ഷേപം ഉയർന്നിരുന്നു.

അതിനിടെ, കോവിഡ് അന്തരീക്ഷത്തിലൂടെ പകരുന്ന രോഗമല്ലെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്ത മാക്കി. അങ്ങനെയാണെങ്കിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും എല്ലാ കുടുംബാംഗങ്ങൾക്കും രോഗം ബാധിക്കേണ്ടതാണ്. പല കേസുകളിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഐസിഎംആർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.