ഭക്ഷണവും താമസവും ഉറപ്പാക്കണം: കേന്ദ്രം
Monday, March 30, 2020 12:16 AM IST
ന്യൂഡൽഹി: ലോക്ക് ഡൗണ്‍ കാരണം വിവിധ പ്രദേശങ്ങളിൽ കുടങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ പാവപ്പെട്ടവർക്ക് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളം താത്കാലിക അഭയകേന്ദ്രങ്ങളും ഭക്ഷണവും ഉറപ്പുരുത്തണം.

* തങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ ഇറങ്ങിത്തിരിച്ച കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് അവർ ഇപ്പോഴുള്ളതിന്‍റെ അടുത്തു തന്നെ അതാത് സംസ്ഥാനങ്ങൾ താമസ സൗകര്യങ്ങൾ ഒരുക്കണം.

* ഇവർക്ക് വൈദ്യപരിശോധനകൾക്കുശേഷം 14 ദിവസത്തെ നിരീക്ഷണവും സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണം.

* വ്യവസായ ശാലകൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് കൃത്യ സമയത്തു ശന്പളം ഒരു കുറവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ലോക്ക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ശന്പളം ലഭ്യമാക്കണം.

* വാടകവീടുകളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരോടു വീട്ടുടമസ്ഥർ അടുത്ത ഒരു മാസക്കാലത്തേക്ക് വാടക ആവശ്യപ്പെടാൻ പാടില്ല.

* കുടിയേറ്റ തൊഴിലാളികളോടും വിദ്യാർഥികളോടും ഇക്കാലയളവിൽ വാടക വീടുകൾ ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്ന വീട്ടുടമസ്ഥർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണം.


ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ വീടുകളിലേക്കെത്താൻ റോഡുകളിൽ ഇറങ്ങിയതോടെയാണ് ലോക്ക് ഡൗണ്‍ കർശനമാക്കണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം നിർദേശം നൽകിയത്. ഡൽഹിയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ഒഴിഞ്ഞുപോക്ക് ഇന്നലെയോടെ നിലച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി ഇതിനായി നടത്തിയിരുന്ന ബസ് സർവീസുകൾ ഇന്നലെ രാവിലെയോടെ അവസാനിപ്പിച്ചു. തുടർന്ന് ബസ് ടെർമിനലുകളിൽ എത്തിയ തൊഴിലാളികളോട് അവരവരുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങാൻ പോലീസ് ആവശ്യപ്പെട്ടു.

അതാതു സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികൾ കർശനമായും സർക്കാർ സംവിധാനത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയുന്നുണ്ടന്ന് ഉറപ്പുവരുത്തണം. വൈറസ് ബാധിക്കാനിടയുള്ള ആരും തന്നെ വീടുകളിൽ എത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. ഭാവിയിൽ ആളുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്താതിരിക്കാൻ അതിർത്തികൾ അടച്ചു ലോക്ക് ഡൗണ്‍ കർശനമാക്കണം. ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടന്നു ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് സൂപ്രണ്ടുമാരും ഉറപ്പുവരുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.