രണ്ടു മാസത്തിനിടെ 15 ലക്ഷം പേർ ഇന്ത്യയിലെത്തി
രണ്ടു മാസത്തിനിടെ 15 ലക്ഷം പേർ ഇന്ത്യയിലെത്തി
Saturday, March 28, 2020 12:07 AM IST
ന്യൂഡൽഹി: വിദേശത്തു നിന്ന് 15 ലക്ഷത്തിലധികം ആളുകൾ രണ്ടു മാസത്തിനിടെ ഇന്ത്യയിലെത്തിയിട്ടുണ്ടെ ന്നും അവരെ വേണ്ട വിധത്തിൽ നിരീക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും കേന്ദ്ര സർക്കാർ. ജനുവരി 18 മുതൽ മാർച്ച് 23 വരെ രാജ്യത്തെത്തിയ എല്ലാവരെയും കണ്ടെ ത്തി ശരിയായ രീതിയിൽ നിരീക്ഷണം നടത്തണമെന്നു കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ നിർദേശിച്ചു.

ബ്യൂറോ ഓഫ് എമിഗ്രേഷൻ നൽകിയ വിവരങ്ങൾ അനുസരിച്ച് ജനുവരി 18 മുതൽ മാർച്ച് 23 വരെ 15 ലക്ഷത്തിലധികം ആളുകൾ വിദേശത്തുനിന്ന് രാജ്യത്തെത്തി. എന്നാൽ, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നൽകിയ വിവരങ്ങളും ഇതും തമ്മിൽ വ്യത്യാസമുണ്ട്.


വിദേശത്തുനിന്നെത്തുന്നവരെ ശരിയായ രീതിയിൽ നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നതാണ്. വിദേശത്തു നിന്ന് രാജ്യത്ത് എത്തിയതിനു ശേഷം വിവരങ്ങൾ അറിയിക്കാതെ മുങ്ങിയവരെ അടിയന്തരമായി കണ്ടെ ത്താനും നിരീക്ഷിക്കാനും സംസ്ഥാന ചീഫ് സെക്രട്ടറിമാരോടു കാബിനറ്റ് സെക്രട്ടറി നിർദേശിച്ചു.


ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.