കോവിഡ് കാലത്ത് സാന്പത്തിക ഉത്തേജനത്തിന് 1.7 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജ്
കോവിഡ് കാലത്ത് സാന്പത്തിക ഉത്തേജനത്തിന്  1.7 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജ്
Thursday, March 26, 2020 11:59 PM IST
ന്യൂഡൽഹി: കോവിഡ്-19 സാന്പത്തിക മേഖലയിൽ ഏല്പിച്ച ആഘാതം മറികടക്കാൻ 1.7 ലക്ഷം കോടി രൂപയുടെ ക്ഷേമപാക്കേജുമായി കേന്ദ്രം. പ്രധാനമന്ത്രി ഗരീബ് ആവാസ് പദ്ധതിയിൽപ്പെടുത്തിയാണു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ക്ഷേമപാക്കേജ് പ്രഖ്യാപിച്ചത്. ഗ്രാമീണ-നഗര മേഖലകളിലെ പാവപ്പെട്ടവർക്കും കുടിയേറ്റ തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നതാണ് ആശ്വാസ പാക്കേജ്. കോവിഡ് പ്രതിരോധത്തിനായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരാൾ പോലും പട്ടിണി കിടക്കാൻ ഇടവരരുതെന്ന് മന്ത്രി പറഞ്ഞു.

മോദി സർക്കാരിന്‍റെ ശരിയായ ദിശയിലുള്ള ആദ്യ ചുവടുവയ്പാണ് സാന്പത്തിക പാക്കേജ് എന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന ഈ രാജ്യത്തെ കർഷകരോടും ദിവസ വേതനക്കാരോടും തൊഴിലാളികളോടും വനിതകളോടും മുതിർന്നവരോടും ഇന്ത്യ കടപ്പെട്ടിരിക്കുന്നു എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നേരത്തേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യമേഖലയ്ക്ക് 15,000 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഇതിനു പുറമേ മൂന്നു രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്കു ഗോതന്പും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസും പ്രഖ്യാപിച്ചിട്ടുണ്ട്. ആശാ വർക്കർമാർക്കും ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

ഏപ്രിൽ ആദ്യവാരത്തോടെ കർഷകർക്കുള്ള ധനസഹായവും ലഭ്യമാക്കും. 80 കോടി ജനങ്ങൾക്കു സൗജന്യമായി ഭക്ഷ്യധാന്യം നൽകും. നിലവിൽ ഒരാൾക്ക് അഞ്ചു കിലോ അരിയും ഗോതന്പും അനുവദിച്ചിട്ടുണ്ട്. അതിനു പുറമേ അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം വീണ്ടും സൗജന്യമായി നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ജീവനക്കാർക്ക് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിൽനിന്നു പണം പിൻവലിക്കാനുള്ള ചട്ടങ്ങൾ ലഘൂകരിക്കും. പിഎഫ് അക്കൗണ്ടിൽ ഉള്ളതിൽ 75 ശതമാനം തുകയോ അല്ലെങ്കിൽ മൂന്നു മാസത്തെ ശന്പളമോ ഇതിൽ ഏറ്റവും കുറവ് ഏതാണ് ആ തുക പിൻവലിക്കാനാണ് സാധിക്കുക. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ലെന്നും അഞ്ചു കോടി ജീവനക്കാർക്ക് ഇതു പ്രയോജനപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.

ഇതു കൂടാതെ ജീവനക്കാരുടെ മൂന്നു മാസത്തെ പിഎഫ് വിഹിതം കേന്ദ്രസർക്കാർ അടയ്ക്കും. നൂറുവരെ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. 15,000 രൂപയിൽ താഴെ ശന്പളം വാങ്ങുന്നവർക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. പ്രസ്തുത സ്ഥാപനങ്ങളിൽനിന്നുള്ള തൊഴിലുടമയുടെ പിഎഫ് വിഹിതവും സർക്കാർ അടയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.


പ്രധാന പ്രഖ്യാപനങ്ങൾ

* കർഷകർക്ക് ഈ വർഷത്തെ കിസാൻ സമ്മാൻ നിധിയുടെ ആദ്യഗഡുവായ രണ്ടായിരം രൂപ ഏപ്രിൽ ആദ്യവാരം നൽകും.

* തൊഴിലുറപ്പു പദ്ധതിയിലെ പ്രതിദിന കൂലി 182 രൂപ എന്നത് 202 രൂ പയാക്കി ഉയർത്തി. അഞ്ചു കോടി കുടുംബങ്ങൾക്ക് പ്രയോജനം.

* വനിതകളുടെ ജൻധാൻ അക്കൗണ്ടുകളിലേക്ക് അടുത്ത മൂന്നു മാസം 500 രൂപ വീതം നൽകും. 20 കോടി വനിതകൾക്ക് പ്രയോജനം.

* 60 വയസിനു മുകളിലുള്ള വാർധക്യ, വിധവാ പെൻഷൻകാർ, ശാരീരിക വെല്ലുവിളി ഉള്ളവർ എന്നിവർക്ക് ആയിരം രൂപ വീതം രണ്ടു ഗഡുക്കളായി നൽകും. മൂന്നു കോടി ആളുകൾക്ക് ഈ ആനുകൂല്യം.

* ബിപിഎൽ കുടുംബങ്ങൾക്ക് ഉജ്വല പദ്ധതി വഴിയുള്ള പാചകവാതക വിതരണം അടുത്ത മൂന്നു മാസത്തേക്ക് സൗജന്യം. 8.3 കോടി കുടുംബങ്ങൾക്ക് ആനുകൂല്യം.

* വനിതാ സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പാപരിധി പത്തുലക്ഷം രൂപയിൽനിന്ന് ഇരുപതു ലക്ഷമാക്കി ഉയർത്തി.

* കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ആശാ വർക്കർമാർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ വിഭാഗങ്ങൾക്ക് 50 ലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷ്വറൻസ് പരിരക്ഷ.

* സംഘടിത മേഖലയിലെ ജീവനക്കാരുടെയും തൊഴിലുടമയുടെയും പിഎഫ് വിഹിതങ്ങൾ ചേർത്ത് 24 ശതമാനം ആക്കി (12 ശതമാനം വീതം) അടുത്ത മൂന്നു മാസത്തേക്ക് കേന്ദ്രസർക്കാർ അടയ്ക്കും.

* നിർമാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി നീക്കിവച്ചിരിക്കുന്ന 31,000 കോടി രൂപയിൽനിന്ന് പണം ധനസഹായം നൽകണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. 3.5 കോടി നിർമാണത്തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കും.

* കോവിഡ് പരിശോധനകൾക്കായി ജില്ലാ തലത്തിലുള്ള വിവിധ ഫണ്ടുകൾ ഉപയോഗിക്കാൻ നിർദേശം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.