ലോക്ക് ഡൗൺ പ്രതിസന്ധി നേരിടാൻ റേഷൻ ഉദാരമാക്കി കേന്ദ്രം
ലോക്ക് ഡൗൺ പ്രതിസന്ധി നേരിടാൻ റേഷൻ ഉദാരമാക്കി കേന്ദ്രം
Wednesday, March 25, 2020 11:44 PM IST
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അടുത്ത മൂന്നു മാസത്തേക്ക് രാജ്യത്തെ 80 കോടി ജനങ്ങൾക്ക് മൂന്ന് രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്കു ഗോതന്പും ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പുതുക്കിയ സബ്സിഡി നിരക്കിൽ അടുത്ത മൂന്നു മാസത്തേക്ക് ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കും.

രാജ്യം മുഴുവൻ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ പുതിയ നടപടി. എല്ലാവർക്കും പ്രതിമാസം ഏഴു കിലോ ഭക്ഷ്യധാന്യം ലഭിക്കുമെന്നും ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾക്ക് ഒരു തരത്തിലും ക്ഷാമം ഉണ്ടാകില്ലെന്നും കാബിനറ്റ് തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. പല സ്ഥലങ്ങളിലും അവശ്യ സാധന വിതരണക്കാരെ ആളുകൾ തടഞ്ഞുവയ്ക്കുന്നതും മോശമായി പെരുമാറുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതു വളരെ നിർഭാഗ്യകരമാണ്.

എന്നാൽ, വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇത്തരം സംഭവങ്ങൾ നടന്നിട്ടുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അവശ്യവസ്തുക്കളുടെ വിതരണം തടസപ്പെടില്ല. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കും. കടകളിൽ പോകുന്പോൾ അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.


കോവിഡ് രാജ്യത്തെ സാന്പത്തിക മേഖലയ്ക്കുകനത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ അതേക്കുറിച്ചു പഠിച്ചു വരികയാണെന്നാണ് മന്ത്രി മറുപടി നൽകിയത്. ആദ്യം ഈ പ്രതിസന്ധിക്കു പരിഹാരം കാണട്ടെ എന്നും കൂട്ടിച്ചേർത്തു. എല്ലാ സംസ്ഥാനങ്ങൾക്കും ജില്ലാ തലത്തിൽ ഹെൽപ് ലൈൻ നന്പറുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഹെൽപ് ലൈൻ ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോവിഡ്-19 ഏൽപ്പിച്ച സാന്പത്തിക ആഘാതം മറികടക്കാൻ കേന്ദ്ര സർക്കാർ ഒന്നര ലക്ഷം കോടി രൂപയുടെ പ്രത്യേക സാന്പത്തി പാക്കേജ് പ്രഖ്യാപിച്ചേക്കും. സാന്പത്തിക പാക്കേജിന് സർക്കാർ ഇതുവരെ അന്തിമ രൂപം നൽകിയിട്ടില്ല. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും കൂടിയാലോചനകൾ നടത്തി വരികയാണ്. ഒരുപക്ഷേ സാന്പത്തിക പാക്കേജ് 2.3 ലക്ഷം കോടി രൂപയോളം ഉണ്ടായേക്കാമെന്നാണ് സൂചന. എന്തായാലും ഈ ആഴ്ച അവസാനം തന്നെ പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കും.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.