നാടിന്‍റെ വേദനയായി അക്ബാരിയും ഫൈസിയും
നാടിന്‍റെ വേദനയായി അക്ബാരിയും ഫൈസിയും
Friday, February 28, 2020 1:02 AM IST
ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിൽ മുറിവേറ്റ നാടിന്‍റെ വേദനയായി അക്ബാരി എന്ന വൃദ്ധ മാതാവും ഫൈസി ഹുസൈൻ എന്ന ബാലനും. കലാപകാരികൾ തീയിട്ട വീടിനുള്ളിൽ പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് 85 വയസുള്ള അക്ബാരി കൊല്ലപ്പെട്ടത്. എന്നാൽ, തന്‍റെ ജീവിതകാലം മുഴുവൻ ഇടുപ്പിനുള്ളിൽ പുറത്തെടുക്കാനാകാത്ത ഒരു വെടിയുണ്ടയുടെ വേദനയുമായി വേണം ഫൈസിയെന്ന പതിമൂന്നുകാരന് ജീവിതം തള്ളി നീക്കാൻ.

ചികിത്സയിൽ കഴിയുന്ന ഫൈസിയുടെ ഇടുപ്പിൽ നിന്നും വെടിയുണ്ട ശസ്ത്രക്രിയ നടത്തിയാൽപ്പോലും പുറത്തെടുക്കാനാകില്ലെന്നാണു ഡോക്ടർമാർ പറഞ്ഞത്. തിങ്കളാഴ്ച സ്കൂളിൽ നിന്നു പരീക്ഷ കഴിഞ്ഞു മടങ്ങിയെത്തിയ കുട്ടിക്കു വീടിനു മുന്നിൽ വച്ചാണു വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിലൂടനീളം അക്രമികൾ വാഹനം തടഞ്ഞതും ചികിത്സ വൈകിക്കാനിടയാക്കി. നാഡിവ്യൂഹത്തിന് തൊട്ടരുകിലാണു വെടിയേറ്റിരിക്കുന്നത്. വെടിയുണ്ട പുറത്തെടുക്കാൻ ശ്രമിച്ചാൽ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ഫൈസിയുടെ പിതാവ് ഹുസൈൻ പറഞ്ഞു.

കലാപകാരികൾ എത്തിയപ്പോൾ വീടിനുള്ളിൽ കുടുങ്ങിപ്പോയ അക്ബാരിയെ വീടടക്കം അക്രമിസംഘം തീകൊളുത്തുകയായിരുന്നു. കൈയിൽ ഗുരുതരമായി പൊളളലേറ്റ അവർ ശ്വാസംമുട്ടി മരിച്ചെന്നാണ് റിപ്പോർട്ടുകൾ. വീട് ആക്രമിക്കാൻ അക്രമിസംഘം എത്തിയ സമയത്ത് തന്‍റെ മാതാവ് വീടിന്‍റെ മൂന്നാമത്തെ നിലയിലായിരുന്നുവെന്ന് മകൻ സെയ്ദ് സൽമാനി പറഞ്ഞു. ചൊവ്വാഴ്ച പതിനൊന്നു മണിക്കു കുട്ടികൾക്കു പാലു വാങ്ങി തിരിച്ചുവരുന്പോഴാണ് സംഭവം. 200 ഓളം വരുന്ന അക്രമിസംഘം വീട്ടിൽ ഇരച്ചുകയറിയതായി മകനാണു വിളിച്ചുപറഞ്ഞത്. വീടിന്‍റെ മുകളിലത്തെ നിലയിൽ കുടുങ്ങിയ നിലയിലായിരുന്നു അമ്മ. തന്നെയും കൊല്ലുമെന്നു പറഞ്ഞ് അക്രമിസംഘം അകത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതായും സെയ്ദ് പറഞ്ഞു.


തന്‍റെ മക്കൾ തുടർച്ചയായി ഞങ്ങളെ രക്ഷിക്കണേയെന്നു വിളിച്ചു കരയുന്നുണ്ടായിരുന്നു. അക്രമിസംഘം ആദ്യം തന്‍റെ തയ്യൽക്കട പ്രവർത്തിക്കുന്ന താഴത്തെ നിലയാണു തീ കൊളുത്തിയത്. പിന്നീട് ഒന്നൊന്നായി മുകളിലുളള നിലകളിലും തീ കൊളുത്തി. കെട്ടിടത്തിന്‍റെ മൂന്നാമത്തെ നിലയിലാണ് എന്‍റെ കുടുംബം കഴിഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.