ന്യൂഡൽഹി: രാജസ്ഥാനിലെ നഗൗറിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് സഹോദരൻമാരായ യുവാക്കളെ ക്രൂരമായി മർദിച്ചു. പെട്രോൾ പന്പിൽ വച്ചാണു യുവാക്കളെ ക്രൂരമായി മർദിച്ചത്. ഒരു യുവാവിന്‍റെ മലദ്വാരത്തിൽ സ്ക്രൂ ഡ്രൈവർ കയറ്റിയും ജനനേന്ദ്രിയത്തിൽ പെട്രോൾ ഒഴിച്ചുമായിരുന്നു മർദനം. മർദനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

മർദനമേറ്റ യുവാക്കൾ പരാതി നൽകിയതനുസരിച്ച് പോലീസ് കേസെടുത്തിട്ടുണ്ട്. പെട്രോൾ പന്പിലെ ജീവനക്കാരാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. നിയമം അനുശാസിക്കുന്ന ശിക്ഷ പ്രതികൾക്കു ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് രാഹുൽ ഗാന്ധി രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാഹുലിനെ വിമർശിച്ചു രംഗത്തെത്തിയ ബിജെപി നേതാവ് അമിത് മാളവ്യ രാജസ്ഥാനിൽ ദളിതർക്കും വനിതകൾക്കും എതിരേ അക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്നു കുറ്റപ്പെടുത്തി.